ആര്യനാട്: ശ്വാസകോശ രോഗത്തെ തുടര്‍ന്ന് കിടപ്പിലായ സിനിമാ, സീരിയല്‍ താരം ചന്ദ്രു സഹായം തേടുന്നു. തുടര്‍ ചികിത്സയ്ക്കും ജീവിതത്തിനുമായാണ് നിരവധി ഹാസ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ച ഇവര്‍ കനിവുള്ളവരുടെ സഹായം അഭ്യര്‍ത്ഥിക്കുന്നത്. ആര്യനാട് പാലൈക്കോണം അണിയില്‍ തെക്കുംകര വീട്ടില്‍ ചന്ദ്രു നിര്‍മ്മല്‍(35) ബാലതാരമായി മിനിസ്ക്രീനിലെത്തി ഇരുപതോളം സീരിയലുകളില്‍ വ്യത്യസ്ഥ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. മികച്ച ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുകൂടിയായ ഇവ
ര്‍ ആകാശവാണിയുടെ ചില നാടകങ്ങള്‍ക്കും ശബ്ദം നല്‍കിയിട്ടുണ്ട്. ചാനലുകളിലെ കോമഡി ഷോകളിലും സ്റ്റേജ് ഷോകളിലും പങ്കെടുത്തു. രാത്രിമഴ, കനല്‍കണ്ണാടി തുടങ്ങിയ സിനിമകളിലും അഭിനയിച്ചു.
2007 മുതലാണ് രോഗത്തിന്റെ തുടക്കം. ശ്രീചിത്രയില്‍ ശസ്ത്രക്രീയയ്ക്ക് വിധേയയായി. തുടര്‍ന്ന് വലതു ശ്വാസകോശം നീക്കം ചെയ്തു. ചികിത്സയ്ക്കും ശസ്ത്രക്രീയയ്ക്കുമായി ആകെയുള്ള എട്ടുസെന്റും ചെറുവീടും ബാങ്കില്‍ പണയപ്പെടുത്തി. വായ്പ കുടിശിക വന്നതോടെ കിടപ്പാടം ജപ്തിയുടെ വക്കിലായി. രോഗക്കിടക്കയിലായപ്പോള്‍ ഭര്‍ത്താവ് ഉപേക്ഷിച്ചുപോയി. ഏകമകന് നന്ദനെ(5) സ്കൂളില്‍ ചേര്‍ക്കാന്‍ പോലും നിവൃത്തിയില്ല. നിത്യരോഗിയായ അമ്മ നിര്‍മ്മലയാണ് ഇപ്പോള്‍ ഏക ആശ്രയം. പട്ടിണിമാറ്റാനും ചികിത്സയ്ക്കുമായി ഈ കലാകാരി സുമനസ്സുകളുടെ സഹായം തേടുന്നു. ഫോണ്‍: 8943151422.
പ്രതികരിക്കാൻ ഇവിടെ എഴുതുക: