ന്യൂദല്‍ഹി : റിലൈന്‍സ് ജിയോയ്ക്ക് ഇന്റര്‍കണക്ട് പോയിന്റ് അനുവദിക്കാഞ്ഞ കമ്പനികള്‍ക്ക് 3050 കോടി രൂപ പിഴയിടണമെന്ന് ട്രായുടെ (ടെലികോം റെഗുലേറ്ററി അതോറിറ്റി ഒഫ് ഇന്ത്യ). എയര്‍ടെല്‍, വൊഡാഫോണ്‍, ഐഡിയ എന്നീ കമ്പനികള്‍ക്കാണ് ട്രായ് പിഴ.
കമ്പനികളുടെ നടപടി ഉപഭോക്തൃ വിരുദ്ധവും മൊബൈല്‍ ലൈസന്‍സ് വ്യവസ്ഥകളുടെ ലംഘനവുമാണെന്ന് ട്രായ് ആരോപിച്ചു. ടെലികോം മന്ത്രാലയത്തിന് ശുപാര്‍ശ സമര്‍പ്പിച്ചിട്ടുണ്ട്.
എയര്‍ടെല്ലിനും വൊഡാഫോണിനും 1050 കോടി രൂപ വീതവും (21 സര്‍ക്കിളുകളില്‍ 50 കോടി വീതം) ഐഡിയയ്ക്ക് 950 കോടി രൂപയുമാണ് (19 സര്‍ക്കിളുകളില്‍ 50 കോടി) കോടതി ആവശ്യപ്പെടുന്നത്.
ഇന്റര്‍കണക്ട് പോയിന്റുകള്‍ ലഭിക്കാത്തത് ജിയോ നെറ്റ്വര്ക്കില് വ്യാപകമായി കോള്‍ മുറിയലിന് ഇടയാക്കിയിരുന്നു. ഇതിനെ തുടര്‍ന്ന് ജിയോയുടെ പരാതിയില്‍ ട്രായ് കമ്പനികള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു. ലൈസന്‍സ് റദ്ദാക്കുന്നത് ഉപഭോക്താക്കളെ പ്രതികൂലമായി ബാധിക്കുമെന്നതിനാലാണ് പിഴ ചുമത്താന്‍ ആവശ്യപ്പെടുന്നതെന്ന് ട്രായ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: