ന്യൂദല്‍ഹി: അതിര്‍ത്തിയിലെ സംഘര്‍ഷ സാഹചര്യത്തില്‍ ദീപാവലി ദിനത്തില്‍ സൈനികര്‍ക്ക് ആശംസകളറിയിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനം.
സൈനികര്‍ക്ക് സന്ദേശം (സന്ദേശ് ടു സോള്‍ജിയേഴ്സ്) എന്ന വീഡിയോയിലൂടെയാണ് പ്രധാനമന്ത്രിയുടെ പ്രചാരണം. നരേന്ദ്രമോദി ആപ്പ്, ബൈഗവ്.ഇന്‍, ആകാശവാണി, സാമൂഹ്യ മാധ്യമങ്ങള്‍ എന്നീ സംവിധാനങ്ങള്‍ ഉപയോഗിക്കാമെന്ന് മൂന്നു മിനിട്ട് വീഡിയോ സന്ദേശത്തില്‍ മോദി അറിയിക്കുന്നു.
നരേന്ദ്രമോദി ആപ്പിലൂടെ സ്വന്തം കൈയക്ഷരത്തില്‍ എഴുതിയ കത്തുകളും ആശംസകളും പോസ്റ്റ് ചെയ്യാനുള്ള സംവിധാനവുമുണ്ട്. മോദിയ്ക്കു പിന്നാലെ പ്രമുഖര്‍ ഈ സന്ദേശം ജനങ്ങളിലെത്തിക്കാന്‍ പ്രചാരണം നടത്തും.
അടുത്ത 10 ദിവസത്തിനുള്ളില്‍ 10 കോടിയോളം വരുന്ന ജനങ്ങള്‍ ഈ ക്യാംപെയിന് ഏറ്റെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. റേഡിയോ, ദൂരദര്ശന് എന്നിവയ്ക്ക് പുറമെ സാമൂഹ്യ മാധ്യമ സംവിധാനവും ഇതിനുപയോഗിക്കാം.
എല്ലാവരും വീടുകളില്‍ ദീപാവലി ആഘോഷിമ്പോള്‍ അതിര്‍ത്തികളിലും മറ്റും ജോലി ചെയ്യുന്ന സൈനികര്‍ക്ക് ആശംസ അറിയിക്കുന്നതിലൂടെ അവരെയും ആഘോഷത്തില്‍ പങ്കെടുപ്പിക്കുന്നുവെന്ന അനുഭവം ഉണ്ടാക്കാനാണ് പ്രചാരണം ഉദ്ദേശിക്കുന്നത്.
2014 ല്‍ പ്രളയത്തില്‍ അകപ്പെട്ട ജമ്മു കശ്മീര്‍ ജനങ്ങളോടൊപ്പമായിരുന്നു മോദിയുടെ ദീപാവലി ആഘോഷം, 2015 ല്‍ സിയാച്ചിനിലെ സൈനികരോടൊപ്പവും. ഇത്തവണയും പ്രധാനമന്ത്രിയുടെ ദീപാവലി ആഘോഷം ഇത്തരത്തില്‍ ആയിരിക്കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് സൂചിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: