കൊല്‍ക്കത്ത: ഭാരത- ബംഗ്ലാദേശ് അതിര്‍ത്തിയില്‍ കുറച്ച് മാസങ്ങളായി ബംഗ്ലാളി, ഉറുദു ഭാഷകളില്‍ കോഡ് റേഡിയോ സന്ദേശങ്ങള്‍ പ്രചരിക്കുന്നു. ഭീകരരാണ് ഇതിനു പിന്നിലെന്ന സംശയത്തില്‍ റേഡിയോ സന്ദേശ വിദഗ്ധര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ജൂണിലാണ് കോഡ് സന്ദേശങ്ങള്‍ കേട്ട് തുടങ്ങിയത്. റേഡിയോ വിദഗ്ധര്‍ ഇക്കാര്യം കേന്ദ്രത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നതിനെത്തുടര്‍ന്ന് അന്താരാഷ്ട്ര മോണിറ്ററിങ് സെന്റര്‍ (റേഡിയോ) അധികൃതരെ വിവരമറിയിക്കുകയും റേഡിയോ സിഗ്നലുകള്‍ പിടിച്ചെടുക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. റേഡിയോ സിഗ്നലുകളുടെ ഉറവിടം ഏതാണെന്ന് കണ്ടെത്തുവാനുള്ള പരിശ്രമത്തിലാണ് 23 അംഗ റേഡിയോ വിദഗ്ധ സംഘം.
സന്ദേശങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് ജാഗ്രതയോടെയിരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായി ബംഗാള്‍ അമേച്ചര്‍ റേഡിയോ ക്ലബ് സെക്രട്ടറി അംബരീഷ് നാഗ് ബിശ്വാസ് പറഞ്ഞു. ഇത് സംബന്ധിച്ച് കേന്ദ്ര കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയത്തിന് കത്തെഴുതിയതായും അദ്ദേഹം പറഞ്ഞു.
കൊല്‍ക്കത്തയിലെ അന്താരാഷ്ട്ര മോണിറ്ററിങ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നു. റേഡിയോ സിഗ്നലുകളുടെ ഉറവിടം കണ്ടെത്താന്‍ ശ്രമം നടക്കുന്നെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: