ഭോപ്പാല്‍: മധ്യപ്രദേശിലെ കട്നി ജില്ലയില്‍ ഇനിമുതല്‍ പാസ്പോര്‍ട്ട് ലഭിക്കണമെങ്കില്‍ വീട്ടില്‍ ശുചിമുറി വേണം. ജില്ലാ ഭരണകൂടം വെള്ളിയാഴ്ചയാണ് ഇതുസംബന്ധിച്ച നിര്‍ദ്ദേശമിറക്കിയത്. ഇന്നുമുതല്‍ പാസ്പോര്ട് അപേക്ഷയില്‍ പോലീസ് വെരിഫിക്കേഷന് നടത്തുമ്പോള്‍ വീട്ടില്‍ ശുചിമുറിയുണ്ടോയെന്നും അന്വേഷണം നടത്തും.
സ്വച്ഛ് ഭാരത് പദ്ധതിയുടെ ഭാഗമായാണ് ഈ പുതിയ നടപടി സ്വീകരിച്ചിരിക്കുന്നത്. ശുചിമുറിയുള്ള വീടുകള്‍ക്ക് മുനിസിപ്പല്‍ ഓഫീസറോ, അല്ലെങ്കില്‍ പഞ്ചായത്ത് അധികാരികളേ സര്‍ട്ടിഫിക്കറ്റ് നല്‍കും. ഇത് കാണിച്ചെങ്കിലേ ജില്ലയിലെ പോലീസ് പാസ്പോര്‍ട്ടിന് എന്‍ഒസി നല്‍കൂ.
സമീപ ജില്ലയായ ഖാര്‍ഗോണിലും ഇത്തരത്തിലുള്ള പദ്ധതികള്‍ക്ക് ആസൂത്രണം ചെയ്യുന്നുണ്ട്. 2017-18 സാമ്പത്തിക വര്‍ഷത്തില്‍ സംസ്ഥാനത്ത് 55 ലക്ഷം ശുചിമുറികള്‍ സ്ഥാപിക്കാനുള്ള പദ്ധതിയാണ് തയ്യാറാക്കിയിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: