കാകിനാഡ: സംസ്ഥാനത്തെ രാഷ്ട്രീയ ഏതിര്‍കക്ഷികള്‍ പാക്ക് ഭീകരരേയും മാവോയിസ്റുകളേയും പോലെയാണ് പെരുമാറുന്നതെന്ന് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു.
സംസ്ഥാനത്തെ എല്ലാ ക്ഷേമപ്രവര്‍ത്തനങ്ങളേയും പ്രതിപക്ഷം അനാവശ്യമായി വിമര്‍ശിക്കുകയാണ്. ആരോഗ്യ ആന്ധ്ര പ്രദേശ്, കൊതുകുകള്‍ക്കെതിരെയുള്ള യുദ്ധം എന്നീ പദ്ധതി സംബന്ധിച്ച് മാധ്യമ പ്രവര്‍ത്തകരെ അറിയിക്കവേയായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്താവന.
സര്‍ക്കാരിന്റെ പദ്ധതികള്‍ക്ക് പ്രതിബന്ധങ്ങള്‍ സൃഷ്ടിക്കാനാണ് പ്രതിപക്ഷം എന്നും ശ്രമിക്കുന്നത്.
സംസ്ഥാന ഭരണ നിര്‍വ്വഹണത്തിനായി മുഴുവന്‍ സമയവും ചെലവഴിക്കാന്‍ തയ്യാറാണ്. എന്നാല്‍ പ്രതിപക്ഷത്തിന്റേയും പിന്തുണയുണ്ടെങ്കില്‍ മാത്രമേ അതിനു സാധിക്കൂ.
ഭരണത്തിലുള്ള പോരായ്മകള്‍ ചൂണ്ടിക്കാട്ടേണ്ടതിനു പകരം സംസ്ഥാനത്തെ എല്ലാ വികസന പദ്ധതികളേയും പ്രതിപക്ഷം അകാരണമായി വിമര്‍ശിക്കുകയാണെന്നും നായിഡു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: