ലണ്ടന്‍: കന്നിയാത്രയില്‍ തന്നെ മഞ്ഞ് മലയിലിടിച്ച് തകര്‍ന്നുപോയ ലോകത്തിലെ ഏറ്റവും വലിയ ആഡംബര നൗകയായ ടൈറ്റാനിക്കിലെ ലോക്കറിന്റെ ചെറുതാക്കോല് ലേലത്തില്‍ വിറ്റത് 85,000 പൗണ്ടിന്. അതായത് 69,56,386.43 രൂപയ്ക്ക്.
1912 ഏപ്രിലില്‍ തകര്‍ന്ന് പോയ കപ്പലിലുണ്ടായിരുന്ന 1500 പേരില്‍ കപ്പലിലെ ഒരു ജീവനക്കാരനായിരുന്നസിഡ്നി സെഡ്യൂനറി(23) എന്ന സത്താംപ്ടണ്‍ ഷേര്‍ലി സ്വദേശിയുടെ പക്കലുണ്ടായിരുന്ന താക്കോലാണ് ഇപ്പോള്‍ ഈ വിലയ്ക്ക് വിറ്റ് പോയത്.
50,000 പൗണ്ട് വരെയൊക്കെ വില വരുമെന്നേ ഇവര്‍ കരുതിയിരുന്നുളളൂ. ലോക്കര്‍14എഫ് ഡെക്ക്് എന്ന് ഇതിന്റെ വെങ്കലപ്രതലത്തില് രേഖപ്പെടുത്തിയിട്ടുണ്ട്. കപ്പലില്‍ വെളളം നിറയുമ്പോള്സെഡ്യൂനറി ഇത് നോക്കി നില്ക്കുകയായിരുന്നിരിക്കണം എന്നാണ് കരുതുന്ന്.
സെഡ്യൂനറിയുടെ ഗര്‍ഭിണിയായ ഭാര്യ മാഡ്ഗെയ്ക്ക് ഈ താക്കോല്‍ അയാളുടെ മൃതദേഹത്തോടൊപ്പം കൈമാറി. ഈ കുടുംബത്തിന്റെ കൈവശമായിരുന്നു ഈ താക്കോല്‍ ഇതുവരെയും.
ടൈറ്റാനിക്കിലുണ്ടായിരുന്ന മറ്റ് പല വസ്തുക്കളും ലേലം ചെയ്തു കഴിഞ്ഞു. എല്ലാം വന്‍ തുകയ്ക്കാണ് കൈമാറിയിരിക്കുന്നത് എന്നാല്‍ ഇത്ര വലിയ വില ഒന്നിനും ലഭിച്ചിട്ടില്ല. പ്രധാന വയര്‍ലൈസ് ഓപ്പറേറ്റര്‍ ജാക്ക് ഫിലിപ്പ്സ് എഴുതിയ അന്ത്യസന്ദേശവും കപ്പലിന്റെ സെക്കന്‍ഡ് ഓഫീസറായിരുന്ന ചാള്‍സ് ലൈറ്റോളളര് എഴുതിയ കത്തും കപ്പലിലെ അസിസ്റ്റന്റ് സര്‍ജന്റെ അന്ത്യയാത്രാമൊഴിയും ഇക്കൂട്ടത്തില്‍ പെടുന്നു.
തങ്ങള്‍ പരസ്പരം ഹസ്തദാനം ചെയ്ത് വിട പറയല്‍ സന്ദേശം കൈമാറുകയാണെന്നാണ് അന്ത്യയാത്രാമൊഴിയില് രേഖപ്പെടുത്തിയിട്ടുളളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: