ടോക്യോ: എവറസ്റ്റ്കൊടുമുടി കീഴടക്കിയ ആദ്യ വനിതയായ ജാപ്പനീസ് പര്‍വ്വതാരോഹക ജുങ്കോ തബേ (77) അന്തരിച്ചു. ശ്വാസകോശാര്‍ബുദത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. 1975 മെയ് 16നാണ് തബേ എവറസ്റ്റ് കീഴടക്കിയത്.
തേബേയുടെ 10 ാം വയസ്സില്‍ അധ്യാപികയുടെ സഹായത്തോടെ 6289 അടി ഉയരമുള്ള നാസു പര്‍വ്വതമാണ് ആദ്യമായി കീഴടക്കിയത്. പിന്നീട് ഷോവ വനിത സര്‍വ്വകലാശാലയില്‍ ബിരുദപഠന കാലത്ത് അവിടെയുള്ള പര്‍വതാരോഹക ക്ലബ്ബില്‍ അംഗമാവുകയും 1969ല്‍ അവര്‍ വനിത പര്‍വ്വതാരോഹണ ക്ലബ്ബ് രൂപീകരിക്കുകയും ചെയ്തു.
അതിനുശേഷം ആല്‍പ്സ് പര്‍വ്വതനിരകളിലെ ഫ്യൂജി ഉള്‍പ്പടെയുള്ള രണ്ടു പര്‍വ്വതങ്ങള്‍ കീഴടക്കിയതോടെയാണ് ഇവര്‍ പര്‍വ്വതാരോഹക എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങിയത്. വടക്കന്‍ ടോക്കിയോയിലെ രാജ്യങ്ങളില്‍ ഇവര്‍ പര്‍വ്വതാരോഹണം നടത്തിയിട്ടുണ്ട്.
താന്‍സാനിയയിലെ കിളിമഞ്ചാരോ, യുഎസിലെ മക്കിന്‍ലേ, അന്റാര്‍ട്ടിക്കയിലെ വിന്‍സണ്‍ മാസിഫ് തുടങ്ങി നിരവധി പര്‍വ്വതങ്ങള്‍ തബേ കീഴടക്കി. കഴിഞ്ഞ ജൂലൈയില്‍ കുട്ടികള്‍ക്കൊപ്പം ഫൂജി കൊടുമുടി കയറിയതാണ് തബേയുടെ അവസാനത്തെ പര്‍വ്വതാരോഹണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: