സ്റ്റോക്ക്ഹോം: സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനം കിട്ടിയതായി ഭാവിക്കാത്ത ബോബ് ഡിലന്റെ (75) പെരുമാറ്റം മര്യാദകേടും ധിക്കാരവുമാണെന്ന് സ്വീഡിഷ് അക്കാദമി. ”അയാള്‍, അയാള്‍ തന്നെ,” അക്കാദമി അംഗം പെര് വാസ്റ്റ്ബര്ഗ് സ്വീഡിഷ് ടെലിവിഷനോട് പറഞ്ഞു. വാര്‍ത്ത അവഗണിച്ച ഡിലന്റെ സ്വഭാവം അദ്ഭുതപ്പെടുത്തുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
”അയാള്‍ ബുദ്ധിമുട്ടിക്കും എന്നറിയാമായിരുന്നു. വേദിയില്‍ ഒറ്റയ്ക്കു നില്ക്കുമ്പോള് ആരും ഇടപെടുന്നത് അയാള്‍ക്കിഷ്ടമല്ല,” വാസ്റ്റ്ബര്ഗ്, ‘ഡാഗന്‍സ് നിഹേറ്റര്’ പത്രത്തോടു പറഞ്ഞു. സമ്മാനത്തെപ്പറ്റി കുറച്ചുനേരത്തേക്ക് ഡിലന്റെ വെബ്സൈറ്റ് പരാമര്‍ശിച്ചെങ്കിലും, പൊടുന്നനെ അതെടുത്തു നീക്കി. അക്കാദമിക്ക് ഡിലനെ ഇതുവരെ ബന്ധപ്പെടാനായിട്ടില്ല. ഡിസംബര്‍ 10 ന് സമ്മാനം വാങ്ങാന്‍ എത്തുമോ എന്നറിയില്ല. എത്തിയില്ലെങ്കിലും, അദ്ദേഹത്തിന്റെ ജീവിതവുമായി ബന്ധപ്പെട്ട പ്രദര്‍ശനം ഉണ്ടാകുമെന്ന് വാസ്റ്റ്ബര്ഗ് അറിയിച്ചു. ”ഈ പുച്ഛം ആദ്യമാണ്,” അദ്ദേഹം സമ്മതിച്ചു.
ഇതുവരെ ഫ്രഞ്ച് എഴുത്തുകാരന് ഴാങ് പോള്‍ സാര്‍ത്ര് മാത്രമാണ് സമ്മാനം നിരസിച്ചിട്ടുള്ളത്. എന്നാല്‍, ഒരാള്‍ സമ്മാനത്തെ കാര്യമായെടുത്തില്ല. 2007 ല്‍ ഷോപ്പിംഗ് കഴിഞ്ഞ് തിരിച്ചുവന്ന ഡോറിസ് ലെസ്സിങിനോട് സമ്മാനവിവരം അറിയിച്ചപ്പോള്‍ അവര്‍ പറഞ്ഞു: ”കര്‍ത്താവേ (ഛവ ഇവൃശേെ).” അവര്‍ ചടങ്ങിനെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: