ന്യൂദല്‍ഹി: ഉത്തര്‍പ്രദേശ് ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ഫെബ്രുവരിയില്‍ നടക്കുമെന്ന് സൂചന. പഞ്ചാബ്, ഗോവ, ഉത്തരാഖണ്ഡ്, മണിപ്പൂര്‍ എന്നിവയാണ് മറ്റ് സംസ്ഥാനങ്ങള്‍. തീയതികള്‍ ഉടന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് ഒദ്യോഗികമായി പ്രഖ്യാപിക്കും. യുപിയില്‍ ഏഴ് ഘട്ടമായാകും തെരഞ്ഞെടുപ്പ്. മറ്റ് സംസ്ഥാനങ്ങളില്‍ ഒരു ദിവസം.
തെരഞ്ഞെടുപ്പ് സുരക്ഷക്ക് ഒരു ലക്ഷം സുരക്ഷാ ഉദ്യോഗസ്ഥരെ വേണ്ടി വരുമെന്നാണ് കണക്ക്.
മെയ് മാസത്തിനുള്ളില്‍ പുതിയ സര്‍ക്കാര്‍ ചുമതലയേല്‍ക്കുന്ന വിധത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന് നടപടികള്‍ സ്വീകരിച്ചിരിക്കുന്നത്. യുപിയില്‍ മെയ് മാസത്തിലും ഗോവ, മണിപ്പൂര്‍, പഞ്ചാബ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളില്‍ മാര്‍ച്ചിലും നിയമസഭ കാലാവധി അവസാനിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: