ന്യൂദല്‍ഹി: പാക്ക് താരം അഭിനയിച്ച കരണ്‍ ജോഹറിന്റെ സിനിമ ‘ഏ ദില്‍ ഹായ് മുഷ്കില്‍’ പ്രദര്‍ശിപ്പിക്കാന്‍ അഞ്ച് കോടി രൂപ സൈനിക ക്ഷേമ ഫണ്ടിലേക്ക് നല്‍കണമെന്ന മഹാരാഷ്ട്ര നവനിര്‍മാണ്‍ സേനയുടെ ഒത്തുതീര്‍പ്പിനെതിരെ വിരമിച്ച സൈനിക ഉദ്യോഗസ്ഥര്‍.
രാഷ്ട്രീയ പാര്‍ട്ടികളുടെ തെരഞ്ഞെടുപ്പ് മോഹങ്ങള്‍ക്ക് വഴങ്ങാന്‍ സൈന്യത്തിനാകില്ലെന്ന് റിട്ട.എയര്‍ വൈസ് മാര്‍ഷല്‍ മന്മോഹന് ബഹാദൂര്‍ ട്വീറ്റ് ചെയ്തു. രാഷ്ട്രീയ പാര്‍ട്ടികളുടെ ഇത്തരം നടപടികളെ പിന്തുണക്കില്ലെന്ന് റിട്ട. ലഫ്.ജനറല്‍ സെയ്ത് അത്ഹസ്നൈനും വ്യക്തമാക്കി.
സൈന്യത്തെ രാഷ്ട്രീയത്തിലേക്ക് വലിച്ചിഴക്കരുതെന്ന് വിരമിച്ച മറ്റൊരു ഉദ്യോഗസ്ഥര്‍ പറഞ്ഞു. സൈനിക ക്ഷേമത്തിനുള്ള പണം സ്വമേധയാ നല്‍കുന്നതാണ്. പിടിച്ചുപറിക്കുന്നത് അനുവദിക്കാനാകില്ല. ഭീഷണിപ്പെടുത്തിയല്ലാതെ ജനങ്ങള്‍ സന്തോഷത്തോടെ നല്കുന്ന സംഭാവനകളാണ് ആവശ്യം, ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന് പറഞ്ഞു.
സംഭാവനകള്‍ നിഷേധിക്കാന്‍ സൈന്യത്തിന് അധികാരമുണ്ട്. പാക്ക് താരം അഭിനയിച്ച സിനിമകള്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് എംഎന്‍എസ് ഭീഷണിപ്പെടുത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് നിര്‍മാതാക്കള്‍ സൈനിക ഫണ്ടിലേക്ക് പണം നല്‍കാമെന്ന ഒത്തുതീര്‍പ്പിന് സമ്മതിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: