ന്യൂദല്‍ഹി: സ്ത്രീകളെ ഉപയോഗിച്ച്, എംപിയായ വരുണ്‍ ഗാന്ധിയില്‍ നിന്ന് പ്രതിരോധ രഹസ്യങ്ങള്‍ ചോര്‍ത്തിയതായി ആരോപണമുയര്‍ന്നതിന് പിന്നാലെ അശ്ലീല ചിത്രങ്ങള്‍ പ്രചരിക്കുന്നു. ഒരു വെബ്സൈറ്റാണ് വരുണിന്റേതെന്ന പേരില്‍ സ്ത്രീയോടൊപ്പമുള്ള ചിത്രങ്ങള്‍ പുറത്ത് വിട്ടത്. എന്നാല്‍ ചിത്രങ്ങളുടെ ആധികാരികത തെളിയിക്കപ്പെട്ടിട്ടില്ലെന്നും െൈവ്സൈറ്റ് പറയുന്നു.
ആയുധവ്യാപാരിയായ അഭിഷേക് വര്‍മയുടെ ഹണി ട്രാപ്പില്‍ കുടുങ്ങി വരുണ്‍ പ്രതിരോധ രഹസ്യങ്ങള്‍ ചോര്‍ത്തിയെന്നായിരുന്നു ആരോപണം. പ്രതിരോധകാര്യങ്ങള്‍ സംബന്ധിച്ച പാര്‍ലമെന്ററി സമിതി അംഗമായിരുന്നു വരുണ്‍ എന്നാണ് ആരോപണമുന്നയിച്ചവരുടെ പ്രധാന വാദം.
എന്നാല്‍ രഹസ്യസ്വഭാവമുള്ള കാര്യങ്ങള്‍ സമിതി അംഗങ്ങള്‍ക്ക് ലഭിക്കാറില്ലെന്ന് പ്രതിരോധ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഡിഫന്‍സ് കണ്‍സള്‍ട്ടീവ് കമ്മിറ്റിയില്‍ താന്‍ പങ്കെടുത്തിട്ടില്ലെന്നും സ്റ്റാന്റിംഗ് കമ്മിറ്റിയില്‍ ചുരുക്കം തവണ മാത്രമാണ് പോയിട്ടുള്ളതെന്നും പാര്‍ലമെന്റ് രേഖ പരിശോധിച്ചാല്‍ മനസ്സിലാകുമെന്ന് വരുണ്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: