ബാഗ്ദാദ്: ഇറാഖിന്റെ നേതൃത്വത്തിലുള്ള സഖ്യകക്ഷികളുടെ ആക്രമണം മൊസൂളിലേക്കടുക്കുമ്പോള് ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് 284 സാധാരണക്കാരെ കൊന്നോടുക്കിയതായി റിപ്പോര്‍ട്ട്. സിഎന്‍എന്‍ ആണ് ഇതുസംബന്ധിച്ചുള്ള വാര്‍ത്ത പുറത്തുവിട്ടത്.
ഐഎസിനു നേരെയുള്ള ആക്രമണം ശക്തമാവുമ്പോള്‍ പ്രതിരോധത്തിനായി സാധാരണക്കാരെയാണ് ഇവര്‍ ഉപയോഗിക്കുന്നത്. ഇത്തരത്തില്‍ കൊല്ലപ്പെടുന്നവരുടെ മൃതദേഹങ്ങള്‍ വടക്കന്‍ മൊസൂളിലെ പ്രവര്‍ത്തന രഹിതമായ കാര്‍ഷിക കോളേജില്‍ കുഴിയുണ്ടാക്കി അതില്‍ തള്ളുകയാണ്. കുട്ടികള്‍ ഉള്‍പ്പടെ നിരവധിയാളുകളാണ് ഇത്തരത്തില്‍ മൃഗീയമായി കൊല്ലപ്പെടുന്നുണ്ട്.
സൈന്യത്തെ പ്രതിരോധിക്കുന്നതിന് 550ഓളം കുടുംബങ്ങളെ ഐഎസ് തടവില്‍ പാര്‍പ്പിച്ചിരിക്കുന്നത്. സഖ്യകക്ഷികളുടേയും ഐഎസിന്റേയും യുദ്ധത്തിനിടയില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സ ആവശ്യമായുള്ള നിരവധിയാളുകള്‍ അകപ്പെട്ടിട്ടുണ്ടെന്നും ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പുറത്തുവന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: