ന്യൂയോര്‍ക്ക്: ഒസ്കര് ജേതാവ് ഗ്രെയ്സ് കെല്ലിയുടെ ജന്മഗൃഹം ഇനി മൊറോക്കോ രാജകുടുംബത്തിന്റെ കൈവശം. ദ ഫിലാഡെല്‍ഫിയ ഹോമാണ് രാജകുടുംബം സ്വന്തമാക്കിയിരിക്കുന്നത്. 1955 ലെ രാജകുമാരനായിരുന്ന മോണോക്കോയിലെ റെയ്നര്‍ മൂന്നാമനെയാണ് കെല്ലി വിവാഹം കഴിച്ചത്. ഇവരുടെ മകന് ആല്‍ബര്‍ട്ടാണ് ആറ് കിടപ്പുമുറികളുളള ഈ വീട് ഇപ്പോള്സ്വന്തമാക്കിയിരിക്കുന്നത്.
ഈവീട് തങ്ങള്‍ക്ക് ഏറെ പ്രിയപ്പെട്ടതാണെന്ന് രാജകുമാരന് ദ പീപ്പിള്‍സ് മാസികയ്ക്ക് നല്കിയ അഭിമുഖത്തില്‍ പറയുന്നു. ഈ വീട് സംരക്ഷിക്കാനാകുന്നതില് ഏറെ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. വികസനവും മരണങ്ങളും ഒന്നും ഇതിനെ ഇതുവരെ ഏശിയിട്ടില്ല.
2014ല്‍ ഈ വീട് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഇതിന്റെ അന്നത്തെ ഉടമ മൃഗങ്ങളോട് കാട്ടിയ ക്രൂരതയായിരുന്നു വിഷയം.
പൂച്ചകളെയും പട്ടികളെയും മറ്റും ശുചിത്വമില്ലാത്ത സാഹചര്യത്തില്‍ പാര്‍പ്പിച്ചതായിരുന്നു അയാള്‍ ചെയ്ത കുറ്റം. പതിനഞ്ച് പൂച്ചകളെയും ചില ജീവികളുടെ അവശിഷ്ടങ്ങളും ഇവിടെ നിന്ന് പെന്‍സില്‍ വാനിയ അധികൃതരും മൃഗാവകാശ പ്രവര്‍ത്തകരും ചേര്‍ന്ന് കണ്ടെത്തി. 1973 മുതല്‍ അയാള്‍ ഇവിടെ താമസിച്ച് വരികയായിരുന്നു.
7,54,000 ഡോളര്‍, അതായത് 5,04,53,570.70 രൂപയ്ക്കാണ് വീട് ഇപ്പോഴത്തെ രാജകുമാരന് സ്വന്തമാക്കിയത്. ഗെയ്സ് കെല്ലിയും ഭര്‍ത്താവും വിവാഹത്തിന് ശേഷം ജനങ്ങള്‍ക്ക് അഭിവാദ്യമര്‍പ്പിച്ചത് ഈ വീടിന്റെ മട്ടുപ്പാവില്‍ നിന്നായിരുന്നു.
1935ല്‍ കെല്ലിയുടെ പിതാവ് ജോണ്‍ ബി കെല്ലിയാണ് ഈ വീട് പണികഴിപ്പിച്ചത്. മൂന്ന് പ്രാവശ്യം ഒളിമ്പിക് സ്വര്‍ണമെഡില്‍ ജേതാവാണ് ഇദ്ദേഹം. പിന്നീട് മികച്ചൊരു വ്യവസായി ആയി മാറി. രാഷ്ട്രീയത്ിലും വളരെ സജീവമായിരുന്നു.
പൂന്തോട്ടവും മുറ്റവും എല്ലാം അടങ്ങിയ മനോഹര ഭവനം 0.69 ഏക്കറിലാണ്. ബാര്‍ റൂമും തീന്മുറിയുമുണ്ട്. ഇവിടെ നിന്ന് ഇരുപതാം വയസില്‍ ഗ്രെയ്സ് കെല്ലി ഹോളിവുഡിലേക്ക് ചേക്കേറി. എങ്കിലും ഫിലാഡെല്ഫിയക്കാര് ഇവരെ വര്‍ഷങ്ങളോളം ഓര്‍മയില്‍ സൂക്ഷിച്ചു. 1982ല്‍, 52 ാം വയസ്സില്‍ വാഹനാപകടത്തില്‍ ഗ്രെയ്സ് മരിച്ചപ്പോള്‍ ഫിലാഡെല്‍ഫിയയും ദുഃഖാചരണം നടത്തി.
തന്റെ കുട്ടികള്‍ക്ക് പുതിയ ഓര്‍മകള്‍ നല്കാന് ഈ വീട് സഹായകമാകുമെന്നാണ് രാജകുമാരന് പറയുന്നത്. ഇരട്ടകളായ രാജകുമാരന് ജാക്വിസും രാജകുമാരി ഗബ്രിയേലയും അടുത്ത വര്‍ഷത്തോടെ ഇവിടേക്ക് പോകാന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: