വിശാഖപട്ടണം: ഒഡീഷ-ആന്ധ്രപ്രദേശ് അതിര്‍ത്തിയില്‍ 24 മാവോ ഭീകരരെ സുരക്ഷാ സേന വധിച്ചു. ഒഡീഷയിലെ മാല്‍ക്കാങ്കിരി ജില്ലയിലെ ജാന്ത്രിയില്‍ ഇന്നലെ പുലര്‍ച്ചെയാണ് സുരക്ഷാ സേനയും ഭീകരരും തമ്മില്‍ കനത്ത ഏറ്റുമുട്ടല്‍ നടന്നത്.
ഏറ്റുമുട്ടലില്‍ രണ്ടു സംസ്ഥാനങ്ങളിലെയും പോലീസ് സേനയും പങ്കെടുത്തുതായി എസ്പി രാഹുല്‍ ദേവ് ശര്‍മ്മ പറഞ്ഞു. അതേസമയം, എത്രപേര്‍ കൊല്ലപ്പെട്ടുവെന്ന കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
മാവോ ഭീകരരുടെ യോഗം നടത്തുന്നതായി വിവരം ലഭിച്ചതിനെതുടര്‍ന്ന് രാത്രിയോടെ തന്നെ സുരക്ഷാ സേന സ്ഥലത്തെത്തി. എകെ-47 ഉള്‍പ്പടെ വന്‍തോതില്‍ ആയുധങ്ങളും ഇവരില്‍ നിന്നു പിടിച്ചെടുത്തു.
ഈ യോഗത്തില്‍ പ്രമുഖ നേതാക്കളും പങ്കെടുത്ത സാഹചര്യത്തില്‍ കൊല്ലപ്പെട്ടവരില്‍ ഇവരും ഉള്‍പ്പെടാനുള്ള സാധ്യതയുണ്ടെന്ന് എസ്പി പറഞ്ഞു. കൊല്ലപ്പെട്ട ഭീകരരെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഏറ്റുമുട്ടല്‍ നടന്ന പ്രദേശത്തുനിന്ന് നാല് എകെ47 തോക്കുകളുള്‍പ്പെടെയുള്ള ആയുധങ്ങള്‍ കണ്ടെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: