ലഖ്നൗ: ഗ്രൂപ്പ് പോരിൽപ്പെട്ട് സമാജ്വാദി പാർട്ടി പിളർപ്പിലേക്ക് നീങ്ങുമ്പോൾ ഇരുവിഭാഗങ്ങൾ തമ്മിൽ തെരുവീഥികളിൽ ഏറ്റുമുട്ടി.
പാർട്ടിയുടെ ഉന്നതതലയോഗം നടക്കുന്നതിനിടെയാണ് ഉത്തർ പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെയും സംസ്ഥാന അധ്യക്ഷൻ ശിവ്പാൽ യാദവിന്റെയും അനുയായികൾ തമ്മിൽ പോർവിളി നടത്തുകയും റോഡിൽ ഏറ്റുമുട്ടുകയും ചെയ്തത്.
അതിനിടെ മുഖ്യമന്ത്രി അഖിലേഷ് യാദവ് രാജി സന്നദ്ധത അറിയിച്ചു. രാവിലെ സമാജ്വാദി പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ മുലായം സിംഗ് യദവിനെ ടെലിഫോണില്‍ വിളിച്ചാണ് അദ്ദേഹം രാജിസന്നദ്ധത അറിയിച്ചത്. മുലായം സിംഗ് യാദവ് വിളിച്ചുചേര്‍ത്ത നിര്‍ണായക യോഗത്തിലും അഖിലേഷ് യാദവ് രാജിസന്നദ്ധത അറിയിച്ചിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: