ചവറ: മിന്നാംതോട്ടില്‍ ദേവിക്ഷേത്രത്തിന് സമീപം കെഎംഎംഎല്‍ കമ്പനിയില്‍ നിന്നും കടലിലേക്ക് മലിനജലം ഒഴുക്കിവിടുന്ന പൈപ്പ് പൊട്ടി പ്രദേശത്ത് ആസിഡ് ജലം പരത് പരിഭ്രാന്തി പരത്തി. ഇന്നലെ രാവിലെ 10നാണ് സംഭവം. മണ്ണിന് അടിയിലൂടെ കടുപോകുന്ന കൂറ്റന്‍പൈപ്പ് പൊട്ടി ആസിഡ് കലര്‍ന്ന മലിനജലം പ്രദേശത്ത് വ്യാപിക്കുന്നത് കണ്ട നാട്ടുകാര്‍ കമ്പനിയില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് അടിയന്തിരമായി വാല്‍വടച്ച് വെള്ളം ഒഴുക്ക് നിര്‍ത്തുകയായിരുന്നു.
ദിനംപ്രതി കമ്പനിയുടെ പ്രവര്‍ത്തനത്താല്‍ ആസിഡ് കലര്‍ന്ന നാല്‍പ്പതിനായിരം ലിറ്റര്‍ വെള്ളമാണ് പൈപ്പ്വഴി പമ്പ്ചെയ്ത് കടലില്‍ ഒഴുക്കികളയുന്നത്. ആസിഡ് കലര്‍ന്ന വെള്ളം കമ്പനിയിലെ പോണ്ടില്‍ എത്തിച്ച് ശുദ്ധീകരിച്ച ശേഷമേ കടലില്‍ ഒഴുക്കാവു എന്ന നിബന്ധനകളൊന്നും പാലിക്കാതെയാണിത്.
മലിനജലം ഒഴുക്കുന്ന പൈപ്പുകള്‍ നിശ്ചിത കാലയളവില്‍ മാറ്റി സ്ഥാപിക്കണമെന്ന വ്യവസ്ഥ പാലിക്കപ്പെടാത്തതാണ് പൈപ്പ് പൊട്ടലിന് കാരണമെന്ന് നാട്ടുകാര്‍ ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: