തിരുവനന്തപുരം: മുത്തലാക്കിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് ടി സിദ്ദിഖിന്റെ മുന്‍ ഭാര്യ നസീമ ജമാലുദ്ദീന്‍ രംഗത്ത്. തന്റെ ഫെയ്സ് ബുക്ക് പോസ്റ്റിലാണ് രൂക്ഷവുമര്ശനം ഉന്നയിച്ചിരിക്കുന്നത്. ഇസ്ലാം വിരുദ്ധവും സ്ത്രീ വിരുദ്ധവുമായ ഇത്തരം ആചാരങ്ങള്‍ക്കെതിരെ പണ്ഡിത സമൂഹം ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നതായും നസീമ വ്യക്തമാക്കുന്നു.
ഇസ്ലാമില്‍ വിവാഹമോചനത്തെ കുറിക്കാന്‍ ഉപയോഗിക്കുന്ന വാക്കാണ് ത്വലാക്ക്. ഇസ്ലാമിക നിയപ്രകാരം ഒരു സ്ത്രീയെ വിവാഹ മോചനം ചെയ്യണമെങ്കില്‍ ത്വലാഖിന്റെ മൂന്നു ഘട്ടങ്ങള്‍ കഴിയണം.ഇതിനെയാണ് മുത്തലാക്ക് എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. ദാമ്പത്യം ഏതു തരത്തിലും പൊരുത്തപ്പെട്ടു പോകാന്‍ പറ്റാത്തൊരു സാഹചര്യത്തില്‍ അത്രമേല്‍ വെറുപ്പോടെ ദൈവം അനുവദിച്ചൊരു കാര്യമാണ് വിവാഹമോചനമെന്ന് ഇസ്ലാം പഠിപ്പിക്കുന്നു.
ആദ്യം മാനസികമായുള്ള അകല്‍ച്ചയും പിന്നീടത് ശാരീരികമായുള്ള അകല്‍ച്ചയും,ഇടയ്ക്കു ഒന്നിച്ചു ചേരാനുള്ള കുടുംബങ്ങള്‍ ഇടപെട്ടുള്ള മധ്യസ്ഥ ചര്‍ച്ചകളും തുടങ്ങി അതി സങ്കീര്‍ണ്ണമായ ഒട്ടനവധി കടമ്പകള്‍ പിന്നിട്ടാണ് സത്യത്തില്‍ വിവാഹ മോചനം എന്ന കര്‍മം ഇസ്ലാം അനുവദിക്കുന്നുള്ളൂവെന്നും നസീമ ചൂണ്ടിക്കാട്ടുന്നു.
മുത്തലാക്ക് എന്ന നിയമം കാരണം സ്വന്തം ജീവിതത്തില്‍ അനുഭവിച്ച ദുരിതങ്ങളാണ് ഇതിന്റെ വ്യാപ്തി മനസ്സിലാക്കാന്‍ സാധിച്ചത് . മുത്തലാക്ക് കുറിക്കപ്പെട്ട കുറിപ്പ് കയ്യില്‍ കിട്ടിയപ്പോഴാണ് ഇതിന്റെ ആഴം മനസ്സിലായത് .തനിക്കുണ്ടായിരുന്ന വിദ്യഭ്യാസവും പ്രതികരണശേഷിയും തച്ചുടക്കാന്‍ ശേഷിയുള്ളതായിരുന്നു ഈ അലിഖിത നിയമം.വളച്ചൊടിക്കപ്പെടുന്ന ഓരോ നിയമവും നഷ്ടപ്പെടുത്തുന്നത് നിഷ്കളങ്കരായ ഒരുപാട് പേരുടെ ജീവിതമാണെന്നും പോസ്റ്റില്‍ പറയുന്നു.
ചര്‍ച്ചകള്‍ നടക്കേണ്ടത് ഈ നിയമത്തിന്റെ സാധൂകരണത്തിനു വേണ്ടിയല്ല മറിച്ച് സമൂഹത്തില്‍ നിന്ന് എന്നെന്നേക്കുമായി ഈ നിയമം തുടച്ചു നീക്കാന്‍ വേണ്ടിയാണെന്ന് വ്യക്തമാക്കി കൊണ്ടാണ് നസീമ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത് .
പ്രതികരിക്കാൻ ഇവിടെ എഴുതുക: