ന്യൂദല്‍ഹി: മുംബൈ നഗരത്തിലെ ചരിത്രപ്രധാന തീര്‍ത്ഥാടന കേന്ദ്രമായ ഹാജി അലി ദര്‍ഗയില്‍ ഒരു മാസത്തിനുള്ളില്‍ സ്ത്രീകള്‍ക്ക് പൂര്‍ണമായും പ്രവേശനം നല്‍കാമെന്ന് ദര്‍ഗ ട്രസ്റ്റ് സുപ്രീം കോടതിയെ അറിയിച്ചു. പുരുഷന്മാര്ക്ക് തുല്യമായ പരിഗണന ദര്‍ഗയില്‍ സ്ത്രീകള്‍ക്കും ലഭിക്കുമെന്ന് ട്രസ്റ്റ് വ്യക്തമാക്കി.
സ്ത്രീകള്‍ക്ക് ദര്ഗയ്ക്കകത്തേക്ക് പ്രവേശനം നല്‍കാനുള്ള ക്രമീകരണങ്ങള്‍ ഒരുക്കാനായാണ് നാലാഴ്ച സമയം ട്രസ്റ്റ് ആവശ്യപ്പെട്ടത്. രണ്ടുമാസം മുമ്പാണ് ബോംബേ ഹൈക്കോടതി ദര്‍ഗയില്‍ സ്ത്രീകള്‍ക്കുള്ള വിലക്ക് നീക്കിയത്. ഇതിനെതിരെ ദര്‍ഗ സമിതിയാണ് സുപ്രീം കോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചത്. അപ്പീല്‍ വിധിയാകുന്നതു വരെ വിധി നടപ്പാക്കരുതെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.
വിലക്കിനെതിരെ തൃപ്തി ദേശായിയുടെ നേതൃത്വത്തില്‍ സ്ത്രീകള്‍ ശക്തമായ പ്രക്ഷോഭം നടത്തിയിരുന്നു. ദര്‍ഗയില്‍ സത്രീകള്‍ക്ക് പ്രവേശനം നിഷേധിക്കുന്നത് അവരുടെ മൗലീകഅവകാശങ്ങള് ലംഘിക്കുന്നതിന് തുല്യമാണെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: