കൊല്ലം: ബീയര്‍ പാര്‍ലറുകളില്‍ പരിശോധനയില്ലാത്തത് മൂലം നിലവാരമില്ലത്ത ബീയറുകളുടെ വില്‍പ്പന പാര്‍ലറുകളില്‍ സജീവം. ബാറുകള്‍ പൂട്ടിയ സാഹചര്യത്തില്‍ ബീയര്‍ പാര്‍ലറുകളില്‍ ഉപഭോക്താക്കളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചതാണ് വ്യാജ ബീയറുകള്‍ വില്‍പ്പന നടത്താന്‍ കാരണം.
എക്സൈസിന്റെയും പോലീസിന്റെയും സ്ക്വാഡ് അന്വേഷണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നില്ല. മദ്യക്കച്ചവടം നിരോധിച്ചതോടെ ജില്ലയിലെ മുഴുവന്‍ ബാറുകളും ബീയര്പാര്ലറുകളായി മാറുകയായിരുന്നു. എന്നാല്‍ ഇവിടങ്ങളില്‍ കച്ചവടം ചെയ്യുന്ന ബീയറുകളില് ലഹരിയുടെ വീര്യം കൂടുന്നുണ്ട്.
ഉപഭോക്താക്കളെ ആകര്‍ഷിക്കുവാന്‍ വേണ്ടിയാണ് ഇത്തരത്തില്‍ ബീയറിന്റെ വീര്യം കൂട്ടാന്‍ കമ്പനികളെ പ്രേരീപ്പിച്ചിരിക്കുന്നതെന്നാണ് ആക്ഷേപം ഉയരുന്നത്. വന്‍ തോതില്‍ ആല്‍ക്കഹോള്‍ ബീയറുകളില് കലര്‍ത്തുന്നതായാണ് മദ്യം ഉപയോഗിക്കുന്നവര്‍ തന്നെ വെളിപ്പെടുത്തിയിരിക്കുന്നത്. അതേസമയം ചില ബീയര്പാര്ലറുകളില് ഇത്തരത്തില്‍ ലഹരി കൂട്ടുന്നതിനുള്ള സൗകര്യങ്ങള്‍ അവിടങ്ങളില്‍ തന്നെയുണ്ടെന്നാണ് സൂചന.
മദ്യത്തിനെക്കാള്‍ മാരകമായ രീതിയിലേക്കാണ് ബീയറുകള്‍ പോകുന്നതെന്നാണ് വിദഗ്ധര്‍ പറയുന്നത്. വളരെ ലഹരി കുറഞ്ഞ ബീയറുകള്‍ ഇന്ന് കഴിച്ചാല്‍ അപ്പോള്‍ തന്നെ സ്വബോധം പോകുന്ന രീതിയിലേക്ക് മാറിയിരിക്കുകയാണെന്ന് ഇവര്‍ പറയുന്നു. കമ്പനികളില്‍ നിന്നും വരുന്ന അംഗീകൃത ബീയറുകള്‍ പാര്ലറുകളിലെത്തുമ്പോള് അത് പൊട്ടിച്ച് മറ്റ് ലഹരിപദാര്‍ത്ഥം കലര്‍ത്തുന്നതെന്നാണ് ഇവരുടെ അഭിപ്രായം.
കൊല്ലം ജില്ലയില്‍ അത്തരത്തില്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കുന്ന രീതിയിലേക്ക് മാറുന്ന ബീയര്പാര്ലറുകള് പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് ഇവര്‍ പറയുന്നത്. ഈ സാഹചര്യവും കണക്കിലെടുത്താണ് ബീയര്പാര്ലറുകളെ അന്വേഷണപരിധിയിലേക്ക് എത്തിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: