തിരുവനന്തപുരം: ആദിവാസി ജനവിഭാഗങ്ങളെ അധിഷേപിച്ച മന്ത്രി ബാലന് രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് പട്ടികജാതി മോര്‍ച്ചയുടെ നേതൃത്വത്തില്‍ നടത്തിയ നിയമസഭാ മാര്‍ച്ചില്‍ സംഘര്‍ഷം. പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. പട്ടികജാതി മോര്‍ച്ച ജില്ലാ പ്രസിഡന്റ് പ്രശാന്തിന് പരിക്കേറ്റു.
മന്ത്രി ബാലനെതിരെ പട്ടികജാതി നിയമപ്രകാരം കേസെടുക്കണമെന്ന് മാര്‍ച്ച് ഉദ്ഘാടനം നിര്‍വ്വഹിച്ചു കൊണ്ട് ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന് പറഞ്ഞു. ബാലന് നിയമസഭയില്‍ പറഞ്ഞത് തെരുവിലെ സംഭാഷണത്തേക്കാള്‍ തരം താണുപോയി.
നിയമസഭയില്‍ പറഞ്ഞതിനാല്‍ നിയമപരരക്ഷ കിട്ടി. ആദവാസി മേഖലയില്‍ താന്‍ വളരെയധികം പ്രവര്‍ത്തനം കാഴ്ചവച്ചു എന്ന് ബാലന് പറയുന്നു. പ്രസ്താവനയില്‍ ആത്മാര്‍ത്ഥത ഉണ്ടെങ്കില്‍ തോട്ടം ഉടമകള്‍ തട്ടിയെടുത്ത് വച്ചിരിക്കുന്ന ഭൂമി കണ്ടെടുത്ത് ആദിവാസിമേഖലയിലെ ജനങ്ങള്‍ക്ക് നല്‍കണമെന്നും മുരളീധരന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: