ചതുശ്ശതവും മുളവഷ്യവും കഴിച്ച് ഭക്തര്‍ സായൂജ്യരായി
ഹരിപ്പാട്: പൂയംനാളില്‍ ഉച്ചപൂജയോടനുബന്ധിച്ച് തയ്യാറാക്കിയ ചതുശ്ശതം നിവേദ്യം കഴിച്ച് ഭക്തജനങ്ങള്‍ സായൂജ്യരായി. 101 തേങ്ങ, 101 കലം ശര്‍ക്കര, 101 ഇടങ്ങഴി അരി, 101 തുടം നെയ്യ്, 101 കദളിപ്പഴം, എന്നീ അനുപാതത്തിലുള്ള കൂട്ടുകള്‍ കൊണ്ടാണ് ചതുശ്ശതം തയ്യാറാക്കുന്നത്. ചതുശ്ശതനിവേദ്യത്തിന് ശേഷം നാഗരാജാവിന്റെയും സര്‍പ്പയക്ഷിയമ്മയുടേയും ശ്രീകോവിലുകളില്‍ വലിയമ്മ നടത്തിയ പൂജ ദര്‍ശന പ്രധാനമായിരുന്നു. വന്‍തിരക്കാണ് ക്ഷേത്രത്തില്‍ അനുഭവപ്പെട്ടത്. വൈകിട്ട് ഇല്ലത്ത് തയ്യാറാക്കിയ മുളവഷ്യം കഴിക്കാനും വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. ചേനയും ചേമ്പും കാച്ചിലും മത്തങ്ങയും മറ്റ് പച്ചക്കറികളും കുരുമുളകും ചേര്‍ത്ത് വാര്‍പ്പിലാണ് മുളവഷ്യം പാചകം ചെയ്യുന്നത്.
ചേര്‍ത്തല: സര്‍പ്പദൈവങ്ങള്‍ക്ക് തളിച്ചുകൊടയും നൂറുംപാലും അഭിഷേകവും നല്കി ആയിരങ്ങള്‍ ആയില്യം പൂജയില്‍ പങ്കെടുത്തു. വയലാര്‍ തിരുനാഗംകുളങ്ങര മഹാദേവ ക്ഷേത്രം, വേളോര്‍വട്ടം മഹാദേവര്‍ ക്ഷേത്രം, മാരാരിക്കുളം മഹാദേവ ക്ഷേത്രം എന്നിവിടങ്ങളിലേക്ക് പുലര്‍ച്ചെ മുതല്‍ ഭക്തരുടെ പ്രവാഹമായിരുന്നു. നാഗംകുളങ്ങര ക്ഷേത്രത്തില്‍ നടന്ന ചടങ്ങുകളില്‍ മേല്‍ശാന്തി വാസുദേവ ഭട്ട്, കീഴ്ശാന്തി ഈശ്വര ചന്ദ്ര എന്നിവര്‍ കാര്‍മികരായി.
സര്‍പ്പക്കാവുകളിലും കുടുംബക്ഷേത്രങ്ങളിലും വിശേഷാല്‍ പൂജകളും നടത്തി. ഉഴുവ ചക്കാലമഠം, മുട്ടത്തിപറമ്പ് വടക്കേതാഴ്ചയില്‍ സര്പ്പധര്മ്മ ദൈവക്ഷേത്രം,ചേര്‍ത്തല തെക്ക് കളത്തില്‍ ദേവീക്ഷേത്രം, മേനാശേരി ഭൂതകാല നാഗയക്ഷിക്ഷേത്രം, കൊക്കോതമംഗലം ചേങ്ങോട്ട് ഘാകര്ണസ്വാമി ക്ഷേത്രം, പനന്തനാനം കൈപ്പള്ളില്‍ ക്ഷേത്രം, ചെങ്ങ അഴിക്കല്‍ സര്‍പ്പക്കാവ്, കുത്തിയതോട് കൊറ്റംവേലി ഭദ്രകാളി ദുര്‍ഗാദേവീക്ഷേത്രം, വടക്കുംമുറി വടയാറ്റുവെളി ധര്‍മ്മശാസ്താ ക്ഷേത്രം, പള്ളിപ്പുറം അറയ്ക്കല്‍ ക്ഷേത്രം, നീലിമംഗലം രാജരാജേശ്വരി ക്ഷേത്രം, പുത്തന്‍തറ ഭൂതകാല നാഗയക്ഷിയമ്മ ക്ഷേത്രം, കടക്കരപ്പള്ളി തോട്ടുങ്കല്‍ ക്ഷേത്രം, മറ്റവന ഘാകര്ണക്ഷേത്രം, എരമല്ലൂര്‍ പടന്നയില്‍ ധര്‍മശാസ്താ ക്ഷേത്രം, മരുത്തോര്‍വട്ടം നടുവത്ത് ഭൂതകാല ക്ഷേത്രം, കായിക്കര അന്നപൂര്‍ണേശ്വരി ക്ഷേത്രം, പുതുപ്പാടി ദേവീക്ഷേത്രം, മുഹമ്മ കായിപ്പുറം വടക്ക് വാഴച്ചിറ, പറയകാട് തെക്കേ കണ്ണാട്ട്, നാലുകുളങ്ങര മഹാദേവി ക്ഷേത്രം എന്നിവിടങ്ങളിലും പ്രത്യേക പൂജകള്‍ നടന്നു.
ക്ഷേത്ര സങ്കേതങ്ങളില്‍ ഭക്തര്‍ക്കായി വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരുന്നത്. പ്രധാന ക്ഷേത്രങ്ങളിലേക്ക് കെഎസ്ആര്‍ടിസി, സ്വകാര്യ ബസുകള്‍ പ്രത്യേക സര്‍വീസുകളും നടത്തി. വിശ്രമിക്കുന്നതിനും ദാഹമകറ്റുന്നതിനും സംവിധാനം ഒരുക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: