തൊടുപുഴ: വിമല പബ്ലിക് സ്കൂളിനും മുതലിയാര്‍മഠം ക്ഷേത്രത്തിനുമിടയിലുള്ള പാലത്തില്‍ നിന്നും തോട്ടിലേക്ക് മാലിന്യം നിക്ഷേപിക്കാന്‍ ശ്രമം. കഴിഞ്ഞ ദിവസം രാവിലെയാണ് തോടിന് മുകളിലുള്ള പാലത്തില്‍ ഭക്ഷണാവശിഷ്ടങ്ങളടക്കം ചിതറിയ നിലയില്‍ കണ്ടത്തിയത്. പ്രദേശത്ത് ഇത്തരം ഒരു സംഭവം ആദ്യമാണെന്ന് നാട്ടുകാര്‍ പറയുന്നു. അവശിഷ്ടങ്ങള്‍ നാട്ടുകാര്‍ പരിശോധിച്ചപ്പോള്‍ തള്ളിയവരെക്കുറിച്ച് തെളിവുകള്‍ ലഭിച്ചതായാണ് വിവരം. ചെറിയ പാലത്തില്‍ നിറയെ മാലിന്യങ്ങള്‍ ചിതറിക്കിടക്കുകയാണ്. ഇത് കാല്‍നട യാത്രക്കാര്‍ക്കും വാഹനത്തില്‍ സഞ്ചരിക്കുന്നവര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. വാഹനത്തില്‍ പോകുന്നതിനിടെ പാലത്തില്‍ നിന്നും തോട്ടിലേക്ക് മാലിന്യം തള്ളാനുള്ള ശ്രമത്തിനിടെ ഇവിടെ വീണതാകാം എന്നാണ് സംശയിക്കുന്നത്. ഇത്തരത്തിലുള്ള സാമൂഹ്യവിരുദ്ധരുടെ പ്രവണതകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: