തൊടുപുഴ: ഹിന്ദുഐക്യവേദി മുന്‍ ജില്ലാ പ്രസിഡന്റും ബിജെപി തൊടുപുഴ നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറിയുമായ എസ്. പത്മഭൂഷന്റെ വീട്ടിലെത്തി തൊടുപുഴ എസ്.ഐയും സംഘവും ഭീഷണി മുഴക്കി. ഇന്നലെ വൈകിട്ടാണ് പത്മഭൂഷണ്‍ താമസിക്കുന്ന മണക്കാട്ടെ വീട്ടില്‍ പോലീസെത്തിയത്. തൊടുപുഴയിലെ രജിസ്ട്രാര്‍ ഓഫീസ് ആക്രമണക്കേസുമായി പത്മഭൂഷണ്‍ ബന്ധമുണ്ടെന്നാരോപിച്ചാണ് എസ്ഐ എത്തിയത്. ഈ സമയത്ത് അദ്ദേഹം വീട്ടിലില്ലായിരുന്നു. ബന്ധുക്കള്‍ ഈ വിവരം പോലീസിനെ അറിയിച്ചിട്ടും എസ്.ഐ ഭീഷണി തുടര്‍ന്നു. തൊട്ടടുത്ത വീട്ടുകളിലും പോലീസ് സംഘമെത്തി പരിശോധന നടത്തി. സംഘപരിവാര്‍ പ്രവര്‍ത്തകരെ ഒതുക്കാന്‍ സിപിഎമ്മും തൊടുപുഴ പോലീസും തയ്യാറാക്കിയ തിരക്കഥയുടെ ഭാഗമാണ് ഈ സംഭവം.
കൃത്യമായ വിവരങ്ങളില്ലാതെ സിപിഎം നേതാക്കള്‍ തയ്യാറാക്കി നല്‍കിയിരിക്കുന്ന ലിസ്റ്റ് ഉപേയാഗിച്ചാണ് തൊടുപുഴ പോലീസ് പ്രവര്‍ത്തിക്കുന്നതെന്ന് ഈ സംഭവത്തോടെ ബോധ്യപ്പെട്ടിരിക്കുകയാണ്. തൊടുപുഴില് വീട് കുത്തിത്തുറന്ന് നടന്ന നിരവധി മോഷണക്കേസുകളിലെ പ്രതികള്‍ സൈ്വര്യവിഹാരം നടത്തുമ്പോഴാണ് സിപിഎം നേതാക്കളുടെ അഭിലാഷം നിറവേറ്റാന്‍ പോലീസ് ഉദ്യോഗസ്ഥര്‍ നിലവാരം കുറഞ്ഞ പ്രവര്‍ത്തനവുമായി മുന്നോട്ടുപോകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: