കണ്ണൂര്‍: ജില്ലയില്‍ ഇന്നലെയുണ്ടായ വ്യത്യസ്ത വാഹനാപകടങ്ങളില്‍ രണ്ട് സ്ത്രീകള്‍ മരിച്ചു. എകെജി മെമ്മോറിയല്‍ സഹകരണ ആശുപത്രി നെഴ്സിംഗ് സ്കൂളിലെ അധ്യാപികയായ പൊതുവാച്ചേരി മുണ്ടയോട് സരോവരത്തില്‍ ഇ.ജി.ബേബി ശ്രുതി (34), വടകര മടപ്പള്ളിയിലെ രാഘവന്റെ ഭാര്യ ചന്ദ്രി (63) എന്നിവരാണ് മരിച്ചത്. ഇന്നലെ രാവിലെ ബന്ധുവിനൊപ്പം ബൈക്കില്‍ യാത്രചെയ്യവെ കാടാച്ചറി രജിസ്ട്രാര്‍ ഓഫീസിന് അടുത്ത് വെച്ച് സ്വകാര്യ ബസ്സിടിച്ചാണ് ബേബി ശ്രുതി മരിച്ചത്. ബൈക്കോടിച്ചിരുന്ന സൂരജിന് നിസ്സാര പരിക്കേറ്റു. ബേബി ശ്രുതി സംഭവ സ്ഥലത്തുവെച്ചുതന്നെ മരണപ്പെട്ടു. ബിജെപി തലശ്ശേരി മണ്ഡലം ജനറല്‍ സെക്രട്ടറി അജേഷിന്റെ ഭാര്യയാണ്. തലശ്ശേരി അമൃത സ്കൂള്‍ വിദ്യാര്‍ത്ഥിനി ശ്രീവേദയാണ് മകള്‍. പോസ്റ്റല്‍ ഡിപ്പാര്‍ട്ട്മെന്റില്‍ നിന്ന് വിരമിച്ച കെ.ശ്രീധരന്, കാടാച്ചിറ ജൂനിയര്‍ ഹെല്‍ത്ത് നഴ്സ് പാറുക്കുട്ടി ദമ്പതികളുടെ മകളാണ്. സഹോദരന് പ്രമിത്ത് (ഗള്‍ഫ്). മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം വൈകുന്നേരം തലശ്ശേരി പുന്നോലിലെ വീട്ടിലെത്തിച്ചു. ഇന്ന് രാവിലെ 8 മണിക്ക് കാടാച്ചിറ പൊതുവാച്ചേരി മുണ്ടയോട്ടെ സരോവരം എന്ന വീട്ടില്‍ പൊതുദര്‍ശനത്തിന് വെച്ചശേഷം 10 മണിക്ക് വീട്ടുവളപ്പില്‍ സംസ്കരിക്കും.
സാമൂഹ്യ സാംസ്കാരിക രംഗത്തെ നിരവധിപേര്‍ ഇന്നലെ പരേതയുടെ വീട്ടിലെത്തി അന്ത്യോപചാരമര്‍പ്പിച്ചു.
എടക്കാട്ടെ കാഞ്ഞങ്ങാട് പള്ളിക്കടുത്തുവെച്ച് മടപ്പള്ളി സ്വദേശി ചന്ദ്രി (63) ടിപ്പര്‍ ലോറി ഇടിച്ചാണ് മരിച്ചത്. വടകര മാടപ്പള്ളിയിലെ കാളാമീത്തില് രാഘവന്റെ ഭാര്യയാണ്. ഇന്നലെ രാവിലെ 8.30ഓടെയായിരുന്നു അപകടം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: