സാമവേദികളായി വളരെക്കുറച്ച് കുടുംബങ്ങള്‍ മാത്രമുള്ള കേരളത്തില്‍ അഥര്വവേദികളില്ലാത്തതില് അദ്ഭുതപ്പെടേണ്ടതില്ല. കേരളത്തിന് പുറത്ത് ഇതല്ല സ്ഥിതി. ശൃംഗേരിയില്‍ ദിവസവും നാല് വേദവും ചൊല്ലണമെന്നുണ്ട്.
അഥര്‍വത്തില്‍ ആഭിചാരം കുറച്ചുണ്ട്. എന്നാലിത് മഹത്വത്തിന് കുറവുവരുത്തുന്നില്ല. അദ്വൈത ദര്‍ശനത്തിന്റെ ആണിതന്നെ അഥര്‍വത്തിലാണ്. അഥര്‍വത്തിലാണ് അതിഗംഭീരമായ മാണ്ഡുക്യോപനിഷത്ത് ഉള്ളത്.
മാണ്ഡുക്യോപനിഷത്തിന് ശ്രീശങ്കരന്റെ ഗുരു ഗൗഡപാദര്‍ ‘മാണ്ഡൂക്യകാരിക’ എന്ന വ്യാഖ്യാനമെഴുതിയിട്ടുണ്ട്. ഇതിലാണ് അദ്വൈത ദര്‍ശനത്തിന്റെ അടിത്തറ. ബുദ്ധമത സ്വാധീനം ഇല്ലാതാക്കാന്‍ മാണ്ഡൂക്യോപനിഷത്താണ് ഉപയോഗിച്ചത്. ഇത് എടുത്താണ് ശ്രീശങ്കരന് അദ്വൈത ദര്‍ശനം പുനഃസ്ഥാപിച്ചത്. മാണ്ഡൂക്യോപനിഷത്ത് മാത്രം മതി ഭാരതീയ തത്വചിന്ത നിലനില്ക്കാന്.
അഥര്‍വത്തില്‍ ആഭിചാരമുണ്ടെങ്കിലും അത് പ്രയോഗിക്കണമെന്നില്ല. സൗമ്യകര്മങ്ങളും ക്ഷുദ്രകര്മങ്ങളുമുണ്ട്. കാവനാട് മനയ്ക്കലും മറ്റും ഗതികിട്ടാത്ത പ്രേതങ്ങള്‍ക്ക് മുക്തി കൊടുക്കുകയാണ് ചെയ്യുന്നത്. ആരെയും ദ്രോഹിക്കുന്നില്ല. തൃശൂര്‍ ജില്ലയില്‍ കുന്നുമ്മല്‍ പറയന്റെ കുടുബമുണ്ട്. ഊരകത്തുനിന്ന് ആറാട്ടുപുഴയിലേക്കുള്ള വഴിയിലാണിത്. ഇവിടെ ക്ഷുദ്രം ചെയ്യുന്നതായി കേട്ടിട്ടുണ്ട്.
അഥര്‍വത്തില്‍ മാത്രമല്ല, ആഭിചാരമുള്ളത്. യജുര്‍വേദത്തില്‍ പഞ്ചദുര്‍ഗ മന്ത്രം എന്നൊന്നുണ്ട്. തൃഷ്ടുപ്പ് എന്നും പറയും. ഇതില്‍ വരുന്ന ‘പ്രാര്‍ത്ഥന’ ക്ഷുദ്രമാണ്. എന്നാല്‍ അധികപേരും ഉപയോഗിക്കാറില്ല. ഉപദ്രവിക്കാനുള്ള കര്‍മമാണ് ദുര്‍മന്ത്രവാദം. അത് ചെയ്യിക്കുന്നവനും ചെയ്യുന്നവനും തിരിച്ചടി കിട്ടാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: