മുക്കട: സ്ക്കൂളില്‍ പഠിക്കുന്ന കുട്ടിക്ക് മദ്യ കുപ്പിയില്‍ കുടിവെള്ളം കൊടുത്തതിനെ ചൊല്ലിയുള്ള തര്‍ക്കം രൂക്ഷമായതോടെ മുക്കടയില്‍ സംഘര്‍ഷം. വായന ശാലയും കത്തിച്ചു. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ബ്ലോക്ക് പഞ്ചായത്തംഗമായ ജയിംസ് സൈമണിന്റ സഹോദരനും ഓട്ടോ ഡ്രൈവറുമായ പുന്നമൂട്ടില്‍ ജോജി കുട്ടനാന്ന് കഴിഞ്ഞ ദിവസം രാവിലെ മര്‍ദ്ദനമേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് മുക്കട സ്വദേശി സഭാ രാജ് സംഘടനയുടെ അംഗവുമായ ഈട്ടിക്കല്‍ വീട്ടില്‍ ശ്രീരാജിനെതിരെ പരാതി നല്‍കുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം സ്ക്കൂളില്‍ നടന്ന പി.റ്റി.എ മീറ്റിംഗിടെ ശ്രീരാജിന്റെ കുട്ടിക്ക് മദ്യകുപ്പിയിലാണ് കുടിവെള്ളം കൊടുത്തുവിട്ടതെന്നും ഇനി അങ്ങനെ ചെയ്യരുതെന്നും പറയാനായി അയല്‍ വാസികൂടിയായി ജോജി കുട്ടനോട് അധ്യാപകര്‍ പറഞ്ഞു വിടുകയായിരുന്നു. ഈ സംഭവം ഓട്ടോസ്റ്റാന്ന്റില് വച്ച് ജോജി കുട്ടന് , ശ്രീരാജിനോട് പറഞ്ഞതാണ് തര്‍ക്കത്തിനും തുടര്‍ന്ന് സംഘര്‍ഷത്തിനും വഴിയൊരുക്കിയത്. അയല്‍വാസികളായ ഇരുവരുടേയും കുട്ടികള്‍ പഠിക്കുന്നതും ഒരേ സ്ക്കൂളിലാണ്. ഇതിനിടെ ഞായറാഴ്ച രാത്രി 11.30 ഓടെ മുക്കട റബ്ബര്‍ ബോര്‍ഡ് ജംഗഷനിലുള്ള ദ്രാവിഡ കള്‍ച്ചറല്‍ സൊസൈറ്റിയുടെ വായനശാലയാണ് കത്തിച്ചത്. പുസ്തകങ്ങള്‍ ,രേഖകള്‍, ഫര്‍ണ്ണീച്ചറുകള്‍ എന്നിവ പൂര്‍ണ്ണമായി കത്തി നശിച്ചു. ഇതിനിടെ ഒട്ടോ ഡ്രൈവറെ മര്ദിച്ചുവെന്നാരാപിച്ച് ഇന്നലെ ഓട്ടോക്കാര് ഹര്‍ത്താല്‍ നടത്തി. സ്ഥലത്ത് സംഘര്‍ഷാവസ്ഥ കണക്കിലെത്ത് മണിമല പോലീസ് കേസെടുത്ത് കൂടുതല്‍ പോലീസിനെ നിയോഗിച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: