കൊച്ചി: കോര്‍പ്പറേഷന്റെ കരാറുകാരന് കൊച്ചിയിലെ വ്യവസായിയില്‍ നിന്ന് പത്ത് കോടി വാങ്ങിയ വിഷയത്തില്‍ കൗണ്‍സിലില്‍ പ്രതിപക്ഷ കൗണ്‍സിലര്‍മാരുടെ പ്രതിഷേധം. ബ്രഹ്മപുരത്ത് ഖരമാലിന്യ സമസ്കരണപ്ലാന്റ് നടത്താന്‍ കൊച്ചി നഗരസഭയുമായി കരാറുണ്ടാക്കിയ ജി ജെ ഇക്കോ പവര്‍ പ്രൈവറ്റ് ലിമിറ്റഡാണ് പണം വാങ്ങിയത്. അടിമുടി ദുരൂഹതയും രഹസ്യാത്മകതയും നിറഞ്ഞ പ്ലാന്റിന് മുന്‍മാതൃകകളില്ലാത്തതും നടത്തിപ്പു സംബന്ധിച്ച് ആശങ്കകള്‍ നിലനില്ക്കുന്നതുമായ സാഹചര്യത്തില്‍ ഉന്നതരും മറ്റ്് ബാങ്കുകളുമായി സഹകരിച്ച് പദ്ധതി നടപ്പാക്കുമെന്ന ജിജെ കമ്പനിയുടെ നിലപാട് കൗണ്‍സില്‍ അടിയന്തിര ചര്‍ച്ചയ്ക്ക് വിധേയമാക്കണമെന്നും സിപിഐ എം കൗണ്‍സിലര്‍മാര്‍ ആവശ്യപ്പെട്ടു. പ്രതിപക്ഷ കൗണ്‍സിലര്‍ വി.പി. ചന്ദ്രനാണ് പ്രശ്നം ഉന്നയിച്ചത്. ബ്രഹ്മപുരത്ത് മുനിസിപ്പല്‍ ഖരമാലിന്യ സംസ്കരണത്തിനായാണ് കോര്പ്പറേഷന് അധികൃതരുമായി കമ്പനി പിപിപി കരാറുണ്ടാക്കിയിട്ടുള്ളത്.ഇത് മേയറും മറ്റധികൃതരും അറിഞ്ഞുകൊണ്ടുള്ള പണം കൈമാറലാണോയെന്ന് ചന്ദ്രന് ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: