ഷാര്‍ജ: യുഎഇയിലേക്ക് പാക്കിസ്ഥാനി സ്ത്രീ മയക്കുമരുന്ന് കടത്തിയ കേസില്‍ ഷാര്‍ജയില്‍ വിചാരണ തുടങ്ങി. കാന്‍സര്‍ ചികിത്സക്ക് പണം കണ്ടെത്താനാണ് ഇങ്ങനെ ചെയ്തതെന്നും അറിവില്ലായ്മ കൊണ്ടാണ് ലഹരി മരുന്ന് കടത്തിയതെന്നും രോഗം മൂലം അവശയായ 57 വയസുള്ള സ്ത്രീ കോടതിയില്‍ പറഞ്ഞു.
പാക്കിസ്ഥാനിയായ ഒരു മയക്കുമരുന്നുകടത്തുകാരനാണ് ചില മരുന്നുകള്‍ ഷാജയ്ക്ക് കടത്തിയാല്‍ ചികിത്സക്കുള്ള പണം നല്‍കാമെന്ന് പറഞ്ഞത്. അയാള്‍ വിസയും വിമാന ടിക്കറ്റും എടുത്തു നല്കി. കാന്‍സര്‍ ബാധിച്ച് അവശയായ, കോടതിയില്‍ എഴുന്നേറ്റ് നില്ക്കാന് പോലും വയ്യാതായ അവര്‍ പറഞ്ഞു.
അവരുടെ ഇടതു കൈ മരവിച്ച് അനക്കാന്‍ പോലും വയ്യാത്ത അവസ്ഥയിലാണ്. കൈ ചൂണ്ടിക്കാട്ടി അവര്‍ കോടതി മുറിയില്‍ വാവിട്ട് കരയുകയും ചെയ്തു. വേദന കൊണ്ട് ഉറങ്ങാന്‍ പോലും വയ്യാതായ സമയത്താണ് ചികിത്സക്ക് പണം ലഭിക്കുമെന്നോര്‍ത്ത് മയക്കുമരുന്ന് കടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: