ശ്രീനഗര്‍: മഞ്ഞില്‍പുതച്ചു കിടക്കുന്ന ഹിമാലയന്‍ ഗ്രാമങ്ങളിലേക്ക് സൗരോര്ജ്ജമെത്തി. കേള്‍ക്കുമ്പോള്‍ ശങ്കിക്കും. എന്നാല്‍, സംഗതി യാഥാര്‍ത്ഥ്യം. ആയിരക്കണക്കിനു വര്‍ഷം പഴക്കമുള്ള ഗ്രാമങ്ങളിലേക്കാണ് സൗരോര്ജ്ജമെത്തിയത്. കാരണക്കാര്‍ പരസ് ലൂംബ, ജയ്ദീപ് ബന്‍സാല്‍ എന്നീ എഞ്ചിനീയര്‍മാര്‍.
കാര്‍ഗിലില്‍നിന്ന് 100 കിലോമീറ്റര്‍ അകലെയുള്ള, റോഡ് പോലുമില്ലാത്ത ഇച്ചു ഗ്രാമത്തിനാണ് സൗരോര്‍ജ്ജത്തിന്റെ പുണ്യം. ആഗോള ഹിമാലയന്‍ പര്യവേഷണത്തിന്റെ ഭാഗമായാണ് ലൂംബയും ബന്‍സാലും ഈ ദൗത്യം ഏറ്റെടുത്തത്. കാര്‍ഗില്‍ റൂറല്‍ ഇലക്ട്രിഫിക്കേഷന് ഡവലപ്മെന്റ് ഏജന്‍സി (കെആര്ഇഡിഎ) സാമ്പത്തിക സഹായം നല്കി. രണ്ട് ദിവസത്തിനുള്ളിലാണ് ഈ ഗ്രാമം സോളാര്‍ മൈക്രോ ഗ്രിഡ്സ് ഉപയോഗിച്ച് ദീപാലംകൃതമാക്കിയത്. കാര്‍ഗില്‍ ഡപ്യൂട്ടി കമ്മീഷണര്‍ ഗുല്‍സാര്‍ ഹുസൈന് ഉദ്ഘാടനം നിര്‍വ്വഹിച്ചു.
ആറ് എല്‍ഇഡി തെരവുവിളക്കുകളും ഗ്രാമത്തിലാകെ 150 എല്‍ഇഡി ലൈറ്റുകളുമാണ് സ്ഥാപിച്ചത്. പദ്ധതിക്ക് മൊത്തം 12 ലക്ഷം രൂപ ചെലവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: