കൊല്‍ക്കത്ത: ഐഎസ്എല്‍ മൂന്നാം പതിപ്പില്‍ തോല്‍വിയറിയാത്ത അത്ലറ്റികോ ഡി കൊല്‍ക്കത്ത ഇന്ന് ആറാം മത്സരത്തിന്. കൊല്‍ക്കത്തയിലെ രബീന്ദ്ര സരോവര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന കൡയില്‍ എതിരാളികള്‍ ഡീഗോ ഫോര്‍ലാന്റെ മുംബൈ സിറ്റി എഫ്സി. മുംബൈയില്‍ നടന്ന ആദ്യ പാദത്തില്‍ രണ്ടു ടീമുകളും 1-1നു സമനിലയില്‍ പിരിയുകയായിരുന്നു
കൡച്ച അഞ്ച് കളികളില്‍ രണ്ട് വിജയവും മൂന്ന് സമനിലയുമടക്കം 9 പോയിന്റുമായി പട്ടികയില്‍ രണ്ടമതാണ് കൊല്‍ക്കത്ത. ഇന്ന് മുംബൈയെ തോല്‍പ്പിച്ചാല്‍ അവര്‍ക്ക് ഒന്നാം സ്ഥാനത്തെത്താം. കഴിഞ്ഞ എല്ലാ മത്സരങ്ങളിലും അവര്‍ ഗോളടിക്കുകയും ചെയ്തിട്ടുണ്ട്.
സ്വന്തം ഗ്രൗണ്ടില്‍ മൂന്നു പോയിന്റും സ്വന്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഹ്യൂമും കൂട്ടരും ഇന്ന് പന്തുതട്ടാനിറങ്ങുക. ഈ മത്സരം കഴിഞ്ഞാല്‍ തുടര്‍ച്ചയായി മൂന്ന് എവേ മത്സരങ്ങളാണ് അവര്‍ക്ക് കളിക്കാനുള്ളത്.
കഴിഞ്ഞ കളിയില്‍ ദല്‍ഹി ഡൈനാമോസിനെ 1-0ന് കീഴടക്കിയ കൊല്‍ക്കത്ത താരങ്ങള്‍ മികച്ച ഫോമിലാണ്. സ്വന്തം മൈതാനത്ത് ആരാധകരുടെ അകമ്പടിയോടെ കളിക്കുമ്പോള്‍ അവര്‍ ലക്ഷയമിടുന്നതും ജയം മാത്രം. കളിക്കാരെല്ലാം മികച്ച ആത്മവിശ്വാസത്തിലാണെന്നും നല്ല പ്രകടനം കളിക്കാരുടെ ഭാഗത്തുനിന്നുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കൊല്‍ക്കത്ത കോച്ച് ഹോസെമൊളീന പറഞ്ഞു.
മറുവശത്ത്—മുംബൈ സിറ്റി എഫ്സി ആറ് മത്സരങ്ങളില്‍ രണ്ട് വീതം ജയം, സമനില, തോല്‍വി വഴി 8 പോയിന്റുമായി നാലാമത്. ഇന്ന് ജയിച്ചാല്‍ അവര്‍ക്കും പോയിന്റ് പട്ടികയില്‍ ഒന്നാമതെത്താം. മികച്ച തുടക്കമാണ് അവര്‍ ഈ സീസണില്‍ കുറിച്ചത്. ആദ്യ രണ്ട് കളികളില്‍ വിജയം. എന്നാല്‍, തുടര്‍ന്നുള്ള നാല് കളികളില്‍ രണ്ട് പരാജയവും രണ്ട് സമനിലയും.
കൊല്‍ക്കത്തയെ തോല്പ്പിക്കുന്നതിനു എല്ലാ തന്ത്രങ്ങളും പുറത്തെടുക്കുമെന്നു മുംബൈ സിറ്റിയുടെ കോസ്റ്ററിക്കക്കാരനായ പരിശീലകന് അലക്സാന്‍ഡ്രെ ഗ്വിമെറസ് പറഞ്ഞു.
നിരവധി കളിക്കാര്‍ പരുക്കിന്റെ പിടിയിലായിരിക്കുന്നതാണ്—മുംബൈ സിറ്റിയെ കുഴക്കുന്നത്. ലിയോ കോസ്റ്റയും അന്‍വര്‍ അലിക്കും കഴിഞ്ഞ മത്സരത്തില്‍ പരുക്കുമൂലം ബെഞ്ചിലേക്കു മാറേണ്ടിവന്നു. കേരള ബ്ലാസ്റ്റേഴ്—സിനെതിരായ മത്സരത്തില്‍ പരുക്കേറ്റ ബോയിതാങ്—ഹാവോകിപ്പും ആരോഗ്യം വീണ്ടെടുത്തിട്ടില്ല.
കൊല്‍ക്കത്ത- മുംബൈ ടീമുകള്‍ തമ്മില്‍ അഞ്ച്—തവണ ഏറ്റുമുട്ടിയതില്‍ രണ്ടു തവണ വീതം ഇരുടീമുകളും ജയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: