ചിറ്റഗോംഗ്: ടെസ്റ്റ് ക്രിക്കറ്റില്‍ ചരിത്രവിജയം നേടാനുള്ള കുറിക്കാനുള്ള അവസരം ബംഗ്ലാദേശിന് നഷ്ടം. ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിലാണ് വിജയം കയ്യെത്തുംദൂരത്തുവച്ച് അവര്‍ക്ക് നഷ്ടമായത്. 22 റണ്‍സിനായിരുന്നു ഇംഗ്ലണ്ടിന്റെ ജയം. രണ്ട് മത്സരങ്ങളുടെ പരമ്പരയില്‍ ഇംഗ്ലണ്ട് 1-0ന് മുന്നിലാണ്. സ്കോര്‍: ഇംഗ്ലണ്ട്: 293, 240; ബംഗ്ലാദേശ് 248, 263.
രണ്ടാം ഇന്നിങ്ങ്സില്‍ വിജയിക്കാന്‍ 286 റണ്‍സ് വേണ്ടിയിരുന്ന ബംഗ്ലാദേശ് വാശിയോടെ പൊരുതിയെങ്കിലും 263ന് പുറത്താവുകയായിരുന്നു. അവസാന ദിവസമായ ഇന്നലെ 253ന് എട്ട് നിലയില്‍ രണ്ടാം ഇന്നിങ്ങ്സ് പുനരാരംഭിക്കുമ്പോള്‍ രണ്ട് വിക്കറ്റ് കയ്യിലിരിക്കെ ബംഗ്ലാ വിജയം 34 റണ്‍സ് അകലെ മാത്രമായിരുന്നു. എന്നാല്‍ പത്ത് റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ രണ്ട് വിക്കറ്റുകളും അവര്ക്ക്നഷ്ടപ്പെട്ടു.
മൂന്നു പന്തുകള്‍ക്കിടയില്‍ തൈജുള്‍ ഇസ്ലാം, ഷാഫിയുള്‍ ഇസ്ലാം എന്നിവരെ വിക്കറ്റിന് മുന്നില്‍ കുടുക്കിയ ബെന്‍ സ്റ്റോക്ക്സാണ് ബംഗ്ലാദേശിന്റെ ഇന്നത്തെ രണ്ടു വിക്കറ്റുകളും സ്വന്തമാക്കിയത്. സാബിര്‍ റഹ്മാന് 64 റണ്‍സുമായി പുറത്താകാതെ നിന്നെങ്കിലും വാലറ്റത്തെ രണ്ടു വിക്കറ്റുകളും പെട്ടെന്ന് നഷ്ടമായതോടെ ബംഗ്ലാദേശ് തോല്‍വിയിലേക്ക് വീഴുകയായിരുന്നു.
ഇംഗ്ലണ്ടിനുവേണ്ടി ഗാരത് ബാറ്റി മൂന്നു വിക്കറ്റെടുത്തു.
ബെന്‍ സ്റ്റോക്ക്, സ്റ്റുവര്‍ട്ട് ബ്രോഡ്, മൊയിന്‍ അലി എന്നിവരും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. രണ്ട് ഇന്നിങ്ങ്സുകളില്‍നിന്നുമായി ആറു വിക്കറ്റെടുത്ത സ്റ്റോക്ക്സ്, രണ്ടാം ഇന്നിങ്ങ്സില്‍ ഇംഗ്ലണ്ടിനുവേണ്ടി 85 റണ്‍സ് നേടുകയും ചെയ്തിരുന്നു. ബെന്‍ സ്റ്റോക്ക്സ് തന്നെയാണ് മാന്‍ ഓഫ് ദ മാച്ച്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: