പത്തനംതിട്ട: സന്നിധാനത്തും പമ്പയിലും അന്നദാനമണ്ഡപങ്ങളൊരുങ്ങുന്നു. സന്നിധാനത്ത് ഒരേസമയം രണ്ടായിരം പേര്‍ക്കും പമ്പയില്‍ 1,500 പേര്‍ക്കും ഭക്ഷണം കൊടുക്കുന്നതിനുള്ള സൗകര്യമാണ് ഒരുക്കുന്നത്.
പമ്പയിലെ അന്നദാനമണ്ഡപത്തിന്റെ പ്രവര്‍ത്തനം നവംബര്‍ 15 ഓടെ ആരംഭിക്കും. പൂര്‍ണ്ണമായും ആധുനിക യന്ത്രവത്കൃത അടുക്കളയാണ് പമ്പയില്‍ ്രകമീകരിച്ചിരിക്കുന്നത്. ഒരു മണിക്കൂറില്‍ 1,500ഓളം പേര്‍ക്ക് ആവശ്യമായ ഭക്ഷണം തയ്യാറാക്കാം. ദുബായിലുള്ള ഔട്ട്ലുക്ക് കിച്ചന് സൊലൂഷന് എന്ന കമ്പനിക്കാണ് മേല്‍നോട്ടം. രണ്ടരക്കോടി രൂപാ ചെലവിലാണ് യന്ത്രസാമഗ്രികള്‍ സ്ഥാപിക്കുന്നത്.
സന്നിധാനത്ത് ഒരുനേരം 2,000 ആളുകള്‍ക്കേ അന്നദാനം നല്കാനാകു. സന്നിധാനത്തെ അന്നദാന മണ്ഡപത്തിന്റെ പണി ദേവസ്വം ബോര്‍ഡ് ഉന്നതാധികാര സമിതി വിഭാവനം ചെയ്തതുപോലെ പൂര്‍ത്തിയാക്കാനുമായില്ല. 5,000 പേര്‍ക്ക് ഭക്ഷണസൗകര്യമൊരുക്കാനാണ് ലക്ഷ്യമിട്ടിരുന്നത്.
പമ്പയില്‍ ഫുഡ് പ്ലാസയ്ക്കുള്ള നടപടികളും ആരംഭിച്ചു. ഭാരതീയ റെയില്‍വേയുടെ ഭക്ഷണ നിരക്കില്‍ തീര്‍ത്ഥാടകര്‍ക്ക് പമ്പയില്‍ ഭക്ഷണം നല്‍കാനാണ് ഫുഡ് പ്ലാസയിലൂടെ ലക്ഷ്യമിടുന്നത്. എയര്‍കണ്ടീഷന്‍ ചെയ്ത സമുച്ചയത്തില്‍ തീര്‍ത്ഥാടകര്‍ ആവശ്യപ്പെടുന്ന ഭക്ഷണം ലഭ്യമാക്കാനാണ് പദ്ധതി. ഇതിനുള്ള ടെന്‍ഡറിന്റെ ആദ്യഘട്ടം ആരംഭിച്ചു.
നാലു വര്‍ഷത്തേക്ക് ഒരുമിച്ച് കരാര്‍ നല്‍കാനാണ് നീക്കം. മികച്ച രീതിയില്‍ ശുചിത്വപൂര്‍ണ്ണമായ ഭക്ഷണം ഒരുക്കുകയാണ് ഫുഡ് പ്ലാസകൊണ്ട് ലക്ഷ്യമിടുന്നതെന്നാണ് അധികൃതരുടെ വിശദീകരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: