ന്യൂദല്‍ഹി: സൗമ്യ വധക്കേസില്‍ സുപ്രീംകോടതി വിധിയിലെ പിഴവിനു കാരണം കോടതിയുടെ ജോലിഭാരമാകാമെന്ന് മുന്‍ ജഡ്ജി ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു.
കേസുകള്‍ ധാരാളമുള്ളപ്പോള്‍ ഓരോ കേസിനും അര്‍ഹിക്കുന്ന സമയം നല്കാന് ജഡ്ജിമാര്‍ക്ക് കഴിയാറില്ല, തെറ്റ് മനുഷ്യസഹജമാണ്, എനിക്കും തെറ്റുപറ്റിയിട്ടുണ്ട്, കട്ജു ഫേസ്ബുക്കില്‍ എഴുതി. തെറ്റു മനസിലാക്കി തിരുത്തുന്നതിലാണ് കാര്യം, അത് ജഡ്ജിമാര്‍ക്കും ബാധകമാണ്, അദ്ദേഹം എഴുതുന്നു.
കോടതിയില്‍ ഹാജരാകില്ലെന്ന ആദ്യ പ്രതികരണത്തില്‍നിന്ന് ഹാജരാകാന്‍ തയ്യാറായതിന് കട്ജു പറയുന്ന ന്യായം ഇതാണ്: ”സുപ്രീംകോടതി നോട്ടീസ് കിട്ടിയപ്പോഴാണ് തന്നെ അപമാനിക്കുകയല്ല ലക്ഷ്യമെന്ന് മനസിലായത്. കേസ് പുനഃപരിശോധിക്കാന്‍ സഹായം അഭ്യര്‍ത്ഥിക്കുകയാണ് ചെയ്തത്. അതോടെയാണ് നവംബര്‍ 11ന് ഉച്ചയ്ക്ക് രണ്ടിന് ഹാജരാകാന്‍ തീരുമാനിച്ചത്.”
പ്രതികരിക്കാൻ ഇവിടെ എഴുതുക: