ലഖ്നൗ: സമാജ്വാദി പാര്‍ട്ടിയിലെ പ്രതിസന്ധിക്ക് പരിഹാരമാകുന്നു. ശിവ്പാല്‍ യാദവ് അടക്കം പുറത്താക്കിയ നാല് മന്ത്രിമാരെയും തിരിച്ചെടുക്കും. മുലായം സിംഗ് യാദവിന്റെ സമ്മര്‍ദ്ധത്തിന് അഖിലേഷ് യാദവ് വഴങ്ങിയെന്നാണ് സൂചന.
തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ ഒരു വെടിനിര്‍ത്തല്‍ വേണമെന്നതാണ് മുലായം സിംഗ് യാദവിന്റെ നിലപാട്. ഇതിന് അഖിലേഷ് വഴങ്ങിയെന്നതിന്റെ സൂചനയാണ് പുറത്താക്കിയ നാല് മന്ത്രിമാരെ തിരിച്ചെടുക്കാനുള്ള നടപടി. ഇന്ന് തന്നെ ഗവര്‍ണറെ കണ്ട് നാല് മന്ത്രിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങ് സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തും.
എന്നാല്‍ അഖിലേഷ് ക്യാമ്പില്‍ നിന്നും പുറത്താക്കിയവരെ തിരിച്ചെടുക്കുന്നത് സംബന്ധിച്ചുള്ള തീരുമാനം വൈകുകയാണ്. രാംഗോപാല്‍ യാദവിനെയും ഉദയ്വീര് യാദവിനെയും തിരിച്ചെടുക്കുന്നത് സംബന്ധിച്ച് തര്‍ക്കം തുടരുകയാണ്. അഖിലേഷ് യാദവ് ഇല്ലെങ്കില്‍ സമാജ്വാദി പാര്‍ട്ടി ഇല്ലെന്ന പ്രസ്താവനയുമായി രാംഗോപാല്‍ വര്‍മ്മ രംഗത്തെത്തി. താന്‍ രാജ്യസഭാ അംഗത്വം രാജിവയ്ക്കില്ലെന്നും വ്യക്തമാക്കി. അഖിലേഷ് വീണ്ടും മുഖ്യമന്ത്രിയാകുന്നത് ഉറപ്പു വരുത്തുകയാണ് തന്റെ ലക്ഷ്യം. അതിനായി താനും കഠിനമായി പ്രവര്‍ത്തിക്കുമെന്ന് രാംഗോപാല്‍ പറഞ്ഞു.
എല്ലാം ശുഭാപ്തി വിശ്വാസത്തോടെ കാണുകയെന്ന് ശിവ്പാല്‍ യാദവ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: