കോഴിക്കോട്: യുവമോര്‍ച്ച മുന്‍ സംസ്ഥാന പ്രസിഡന്റും ജന്മഭൂമി മുന്‍ ന്യൂസ് എഡിറ്ററും റെയ്ക്കി ആചാര്യനുമായിരുന്ന സി.എം. കൃഷ്ണനുണ്ണിയെ രണ്ടാം ചരമ വാര്‍ഷികദിന ത്തില്‍ അനുസ്മരിച്ചു.
സമന്വയയുടെ ആഭിമുഖ്യത്തില്‍ മസ്ദൂര്‍ ഭാര തി ഹാളില്‍ നടന്ന അനു സ്മരണം ശ്രേഷ്ഠാചാരസഭ ആചാര്യന് എം.ടി. വിശ്വനാഥന് ഉദ്ഘാടനം ചെയ്തു. ദേശീയ ചിന്താധാരക്ക് കേരളത്തില്‍ കരുത്തേകിയ നേതൃനിരയിലെ പ്രഥമഗണനീയരിലൊരാളായിരുന്നു സി.എം. കൃഷ്ണനുണ്ണിയെന്ന് അദ്ദേഹം പറഞ്ഞു. കൃഷ്ണനുണ്ണിയുടെ ചിന്തകളും പ്രവര്‍ത്തനങ്ങളും വര്‍ത്തമാനകാല തലമുറക്ക് പ്രചോദനവും അനുകരണീയവുമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചേറ്റൂര്‍ ബാലകൃഷ്ണന് അദ്ധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ പ്രസിഡന്റ് ടി.പി.ജയചന്ദ്രന് മുഖ്യപ്രഭാഷണം നടത്തി. വെല്ലുവിളി അവസരമാക്കി മാറ്റി ദേശീയചിന്തയെ വ്യാപരിപ്പിക്കാന്‍ കൃഷ്ണനുണ്ണിയെപോലുള്ളവരുടെ പ്രവര്‍ത്തനങ്ങള്‍ സഹായകമായി വര്‍ത്തിച്ചിട്ടുണ്ടെന്ന് ടി.പി.ജയചന്ദ്രന് പറഞ്ഞു. ആശയപരമായ പോരാട്ടത്തില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകാത്ത രാഷ്ട്രീയ പ്രവര്‍ത്തകനായിരുന്നു അദ്ദേഹമെന്നും ടി.പി.ജയചന്ദ്രന് കൂട്ടിച്ചേര്‍ത്തു.
സി.എം. കൃഷ്ണനുണ്ണിയുടെ സഹപ്രവര്‍ത്തകരായിരുന്ന എളമ്പിലാശ്ശേരി ഗോവിന്ദന്, അഡ്വ. പി. മോഹന്‍ദാസ്, ബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ. ഗംഗാധരന്, ഐസര്‍ ഡയറക്ടര്‍ എന്‍.പി. ബാലകൃഷ്ണന്, സതീഷ്കുമാര്‍, എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു. സമന്വയ സെക്രട്ടറി സി. അമര്‍നാഥ് സ്വാഗതവും ശ്യാമപ്രസാദ് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: