ന്യൂദല്‍ഹി: ഭീകരതയുടെ പ്രഭവ കേന്ദ്രമാണ് പാക്കിസ്ഥാനെന്ന് ഭാരതം. ജനീവയില്‍ നടന്ന 135-ാമത് ഇന്റര്‍ പാര്‍ലമെന്ററി യൂണിയനിലാണ് ഭാരതം പാക്കിസ്ഥാനെ വിമര്‍ശിച്ചത്.
ആഗോളതലത്തില്‍ പാക്കിസ്ഥാനെ ഒറ്റപ്പെടുത്താനുള്ള നടപടിക്രമങ്ങള്‍ ഭാരതം തുടരുന്നതിന്റെ ഭാഗമായാണ് വിമര്‍ശനം.
അന്താരാഷ്ട്ര തലത്തില്‍ ഇത് രണ്ടാം തവണയാണ് പാക്കിസ്ഥാനെ വിമര്‍ശിക്കുന്നത്. നേരത്തെ ഗോവയില്‍ നടന്ന ബ്രിക്സ് ഉച്ചകോടിയില്‍ പാക്കിസ്ഥാന് ഭീകരതയുടെ കേന്ദ്രമാണെന്ന് വിമര്‍ശിച്ചിരുന്നു.
ഉറി ഭീകരാക്രമണം നത്തിയതിന് പിന്നാലെയാണ് ആഗോള തലത്തില്‍ പാക്കിസ്ഥാനെ ഒറ്റപ്പെടുത്താനുള്ള നടപടികള്‍ ഭാരതം ആരംഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: