തിരുവനന്തപുരം: വയല്‍ നികത്തല്‍ ഭേദഗതി വീണ്ടും തിരുത്താന്‍ റവന്യൂ, കൃഷി വകുപ്പ് മന്ത്രിമാര്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ തീരുമാനിച്ചു. ഇതുപ്രകാരം വയല്‍ നികത്താന്‍ അപേക്ഷിച്ച 93,000 പേര്‍ക്കും ഇളവ് നല്‍കാനുള്ള തീരുമാനം പിന്‍വലിക്കും.
പുതിയ ഭേദഗതി പ്രകാരം ആനുകൂല്യം കിട്ടുക യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് അപേക്ഷ നല്കി, ന്യായവിലയുടെ 20 ശതമാനം അടച്ച 52 പേര്‍ക്ക് മാത്രമായിരിക്കും. തിരുത്ത് ഭേദഗതി നവംബര്‍ രണ്ടിന് റവന്യൂ മന്ത്രി നിയമസഭയില്‍ അവതരിപ്പിക്കും. പിന്നീട് സബ്ജക്റ്റ് കമ്മിറ്റിക്ക് അയച്ച ശേഷമായിരിക്കും അന്തിമമായി നിയമമാവുക.
2008ന് മുമ്പ് നികത്തിയ വയലുകള്‍ക്ക് സാധൂകരണം നല്‍കാനായിരുന്നു യുഡിഎഫ് സര്‍ക്കാര്‍ ഭേദഗതിയിലൂടെ തണ്ണീര്‍ത്തട നിയമത്തില്‍ കൊണ്ടുവന്നത്. ഇതുപ്രകാരം വന്‍കിടക്കാര്‍ക്ക് ആനുകൂല്യം കിട്ടുമായിരുന്നു. ഇതിനെ റദ്ദ് ചെയ്ത് പുതിയ ഭേദഗതി കൊണ്ടുവരാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതുപ്രകാരം വയല്‍ നികത്താന്‍ അപേക്ഷിച്ച 93,000 പേര്‍ക്ക് അതിന്റെ ആനുകൂല്യം കിട്ടുമായിരുന്നു. ഇത് വിവാദമായതോടെയാണ് ഇവര്‍ക്ക് ഇളവ് നല്‍കാനുള്ള തീരുമാനം പിന്‍വലിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: