മോസ്കോ: അള്ളാഹു അക്ബറെന്ന് വിളിച്ച് കൊണ്ട് നാലു വയസുകാരിയായ കുട്ടിയുടെ തലയറുത്ത കേസില്‍ വിചാരണ തുടങ്ങി.
ഉസബെക്കിസ്ഥാന്‍ സ്വദേശിനി ഗ്യൂള് ചെക്റ ബോബോക്കുലോവക്ക് എതിരെയാണ് വിചാരണ നടക്കുന്നത്. പരിപാലിക്കാന്‍ തന്നെ ഏല്‍പ്പിച്ച സെറിബ്രല്‍ പാള്‍സി ബാധിച്ച അനാസ്താസിയയെ വധിച്ച് തലവെട്ടി മാറ്റി ഫ്ളാറ്റിന് തീയിട്ടു.
തുടര്‍ന്ന് തലയുമായി മോസ്കോ മെട്രോ സ്റ്റേഷനില്‍ എത്തി അള്ളാഹു അക്ബര്‍ വിളിച്ച് അത് ഉയര്‍ത്തിക്കാട്ടുകയായിരുന്നു. പിന്നീട് കുഞ്ഞിന്റെ തലയില്ലാത്ത മൃതദേഹം ഫ്ളാറ്റില്‍ നിന്ന് കണ്ടെത്തി.ഫെബ്രുവരിയിലായിരുന്നു സംഭവം.
അള്ളാഹുവിന്റെ നിര്‍ദ്ദേശ പ്രകാരമാണ് അങ്ങനെ ചെയ്തതെന്നാണ് 39 വയസുള്ള ബോബോക്കുലോവ പറയുന്നത്. അവര്‍ പാരനോയ്ഡ് സ്കിസോഫ്രീനിയ രോഗിയാണെന്നും മനോരോഗിയാണെന്നുമാണ് അഭിഭാഷകന്റെ വാദം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: