കൊല്‍ക്കത്ത: ഭാരതം ആകാംക്ഷാപൂര്‍വം കാത്തിരുന്ന പതിനേഴ് വയസിന് താഴെയുള്ളവരുടെ ഫുട്ബോള്‍ ലോകകപ്പ് മത്സരങ്ങള്‍ക്കുള്ള തീയതി ഫിഫ പ്രഖ്യാപിച്ചു. അടുത്ത വര്‍ഷം ഒക്ടോബര്‍ ആറ് മുതല്‍ 28 വരെയാണ് മത്സരങ്ങള്‍ നടക്കുക.
കൊച്ചിയടക്കം ആറ് വേദികളിലായിരിക്കും മത്സരം. ഏറ്റവും അവസാനത്തെ വേദിയായി കൊല്‍ക്കത്തയെ ഫിഫ പ്രഖ്യാപിച്ചു. കൊല്‍ക്കത്ത സ്റ്റേഡിയത്തിന്റെ 80 ശതമാനം അറ്റകുറ്റ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ട്. അടുത്ത വര്‍ഷം ജനുവരി 31നകം അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാകുമെന്നാണ് ഫുട്ബോള്‍ ഭാരവാഹികള്‍ പ്രതീക്ഷിക്കുന്നത്.
കൊച്ചിയെയും കൊല്‍ക്കത്തയെയും കൂടാതെ മുംബൈ, ഗുവാഹത്തി, ദല്‍ഹി, ഗോവ എന്നിവിടങ്ങളില്‍ കളി നടക്കും. ഫൈനല്‍ മത്സരത്തിന് കൊല്‍ക്കത്ത വേദിയാകുമോ എന്ന കാര്യം പിന്നീട് തീരുമാനിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: