കൊല്ലം: യുവാക്കളെ മൂന്നാംമുറയ്ക്ക് വിധേയമക്കായി പോലീസ് നടപടിയില്‍ ദളിത് സംഘടനകള്‍ പ്രതിഷേധത്തിനൊരുങ്ങുന്നു. കുറ്റക്കാരായ അഞ്ചാലുംമൂട് സ്റ്റേഷനിലെ എസ്.ഐ. പ്രശാന്ത്കുമാറിനെയും മര്‍ദ്ദിച്ച മറ്റു പോലീസുകാരെയും സര്‍വീസില്‍ നിന്നും പിരിച്ച് വിടണമെന്നാവശ്യവുമായി കേരളാ തണ്ടാന്‍ സര്‍വീസ് സൊസൈറ്റി സംസ്ഥാന നേതൃത്വം രംഗത്ത്. സംഭവത്തിന് ശേഷം കുറ്റക്കാരായ ഉദ്യോഗസ്ഥരെ രക്ഷിക്കാന്‍ പോലീസിലെ ഉന്നതര്‍ നടത്തിയതില്‍ നിന്നും തയാറാക്കിയ റിപ്പോര്‍ട്ട് വ്യാജമാണ്. സത്യസന്ധമായ അന്വേഷണം നടന്നിട്ടില്ല. ഇന്നും രാജീവന്റെയും ഷിബുവിന്റെയും കുടുംബത്തിന് നേരെ പോലീസിന്റെ ഭീഷണി നിലനില്‍ക്കുന്നതായും കേരളാ തണ്ടാര് സര്‍വീസ് സൊസൈറ്റി സംസ്ഥാന പ്രസിഡന്റ് എം. ജനാര്ദ്ദനന് ജന്മഭൂമിയോട് പറഞ്ഞു.
കൂലിപ്പണിക്കാരായ ഇവര്‍ രണ്ടുപേര്‍ക്കും സര്‍ക്കാര്‍ ധനസഹായം നല്‍കണം. പട്ടികജാതിക്കാര്‍ കേരളത്തില്‍ സംരക്ഷകരല്ലെന്നാണ് ഇത്തരം അക്രമങ്ങള്‍ കൊണ്ട് അര്‍ത്ഥമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അതേ സമയം രണ്ടു ദളിത് യുവാക്കളെ അഞ്ചു ദിവസം ലോക്കപ്പിലിട്ട് അതിക്രൂരമായി തല്ലിച്ചതച്ച അഞ്ചാലുംമൂട് സബ്ബ് ഇന്‍സ്പെക്ടറുടെയും പോലീസുകാരുടെയും പേരില്‍ ക്രിമിനല്‍ കേസ്സെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് കേരള ദലിത് ഫെഡറേഷന് സംസ്ഥാന പ്രസിഡന്റ് പി.രാമഭദ്രന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.ദലിതരെ തെരഞ്ഞുപിടിച്ച് മര്‍ദ്ദിക്കുകയും കള്ളക്കേസില്‍ കുടുക്കുകയും ക്രൂരവിനോദമാക്കിയ കുറെ പോലീസ് ഉദ്യോഗസ്ഥരുണ്ട്. രാജ്യത്ത് നിരവധി പരിഷ്കാരങ്ങള്‍ ഉണ്ടാവുകയും കുറ്റകൃത്യങ്ങള്‍ അന്വേഷിക്കാനുള്ള ആധുനിക സംവിധാനങ്ങള്‍ ലോകത്തെമ്പാടും ഉടലെടുത്തിട്ടും ലോക്കപ്പ് മര്‍ദ്ദനങ്ങളും മറ്റ് പ്രാകൃത നടപടികളും ഇപ്പോഴും കേരളാ പോലീസില്‍ ചില ഉദ്യോഗസ്ഥര്‍ നടപ്പിലാക്കുന്നു. കേരളാ പോലീസിന്റെ അന്തസ്സ് കളയുന്ന ഇത്തരക്കാരെ ഒറ്റപ്പെടുത്താന്‍ പോലീസ് സേനയില്‍ നിന്നുതന്നെ നടപടി ഉണ്ടാകേണ്ട കാലം അതിക്രമിച്ചിരിക്കുകയാണ്.
മോഷണം, സ്ത്രീ പീഡനം തുടങ്ങി കള്ളക്കേസുകളാണ് ദളിതര്‍ക്കെതിരെ എടുക്കുന്നത്. പോലീസ് ഉദ്യോഗസ്ഥര്‍ ചെയ്യുന്ന കുറ്റകൃത്യങ്ങള്‍ പോലീസ് ഓഫീസര്‍മാര്‍ തന്നെ അന്വേഷിക്കുന്നത് കുറ്റവാളികളെ സഹായിക്കാനുള്ള കുടില തന്ത്രത്തിന്റെ ഭാഗം മാത്രമാണ്.
മര്‍ദ്ദനമേറ്റ് കൊല്ലം ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരെ പി.രാമഭദ്രന് സന്ദര്‍ശിച്ചു. കെ.ഡി.എഫ്.കൊല്ലം ജില്ലാ പ്രസിഡന്റ് കെ.മദനന്, സംസ്ഥാന ട്രഷറര്‍ കെ.ഭരതന് തുടങ്ങിയ നേതാക്കളും രാമഭദ്രനോടൊപ്പം ഉണ്ടായിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: