അടിമാലി: വിനോദയാത്രക്കാര്‍ക്ക് വേണ്ടത്ര സുരക്ഷ ഒരുക്കാതെ ചെങ്കുളത്തെ ബോട്ട് സവാരി. ഹൈഡല്‍ ടൂറിസം ഏതാനും വര്‍ഷങ്ങളായി ചെങ്കുളം അണക്കെട്ടില്‍ നടത്തുന്ന ബോട്ട് സവാരി ആസ്വദിക്കാനായി നൂറുകണക്കിന് സഞ്ചാരികളാണ് ദിനംപ്രതി എത്തുന്നത്.
യാത്രികരായ കൊച്ചുകുട്ടികള്‍ അടക്കം സുരക്ഷാജാക്കറ്റ് ധരിച്ചിരിക്കണമെന്ന കര്‍ശന നിലപാടാണ് ഇവിടെ അട്ടിമറിക്കപ്പെടുന്നത്. പലപ്പോഴും യാത്രക്കാരില്‍ ചുരുക്കം ചിലര്‍ മാത്രമാണ് ജാക്കറ്റ് ധരിച്ച് യാത്ര ചെയ്യുന്നുളളു. കൊച്ചുകുട്ടികള്‍ക്ക് പലപ്പോഴും ജാക്കറ്റ് ഉണ്ടാകാറില്ല. ചിലസമയങ്ങളില്‍ അനുവദനീയമായതില്‍ കൂടുതല്‍ ആളുകളെ കയറ്റുന്നുമുണ്ട്. സുരക്ഷ നിയമം നടപ്പാക്കേണ്ട അധികൃതര്‍ കാര്യങ്ങള്‍ ഗൗരവമായി എടുക്കുന്നില്ലെന്ന് മാത്രമല്ല പരിശോധന നടത്തുന്നുമില്ല. തെക്കിന്റെ കാശ്മീരെന്നറിയപ്പെടുന്ന മൂന്നാറിലെ കാഴ്ച്ചകള്‍ ആസ്വദിക്കാന്‍ ആയിരങ്ങളാണ് സീസണ് സമയത്ത് ഇവിടെ എത്താറുള്ളത്. ഇവിടെ എത്തുന്ന വിനോദ സഞ്ചാരികള്‍ ചെങ്കുളം ജലാശയത്തിന്റെ മനോഹാരിത നുകര്‍ന്നാണ് കടന്നുപോകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: