കണ്ണൂര്‍: ജില്ലയില്‍ സമാധാനം പുനഃസ്ഥാപിക്കാനുളള തീരുമാനങ്ങള്‍ക്കെതിരെ ഏതിര്‍പ്പുമായി സിപിഎം രംഗത്ത്. ജില്ലാ ഭരണകൂടവും പോലീസും കഴിഞ്ഞ ദിവസങ്ങളില്‍ മുന്നോട്ടുവെച്ച നിര്‍ദ്ദേശങ്ങളേയും തീരുമാനങ്ങളേയും തളളിക്കൊണ്ടാണ് സിപിഎം ജില്ലാ സെക്രട്ടറിയുടേതായ പത്രക്കുറിപ്പ് ഇന്നലെ പുറത്തിറങ്ങിയത്. കഴിഞ്ഞ ദിവസം നടന്ന സമാധാന യോഗത്തില്‍ അംഗീകരിച്ച തീരുമാനങ്ങളെപ്പോലും പത്രകുറിപ്പിലൂടെ എതിര്‍ത്തത് വഴി സമാധാന ശ്രമങ്ങളുടെ അന്തസ്സത്തയെ തന്നെ പാര്‍ട്ടി ചോദ്യംചെയ്ത സ്ഥിതിയാണ് ഉണ്ടായിരിക്കുന്നത്. ജില്ലയില്‍ സമാധാനം നിലനിര്‍ത്തേണ്ടതിനായി ജില്ലാ പോലീസ് സൂപ്രണ്ട് രാഷ്ട്രീയ സംഘടനകള്‍ക്ക് അയച്ച കത്തിലെ തീരുമാനങ്ങള്‍ക്കെതിരെയാണ് സിപിഎം രംഗത്തെത്തിയിരിക്കുന്നത്.
ജില്ലയിലെ സംഘര്‍ഷങ്ങള്‍ കേവലം ക്രമസമാധാന പ്രശ്നമല്ലെന്നും പാര്‍ട്ടിക്ക് സംഘര്‍ഷത്തില്‍ പങ്കില്ലെന്നും മറ്റുമാണ് പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. അധ്യാത്മിക പ്രഭാഷണങ്ങള്ക്കെതിരേയും മറ്റും നടപടിയെടുക്കണമെന്നും സമാധാനത്തിന്റെ പേരില്‍ പോലീസ് സ്വീകരിക്കുന്ന നടപടികള്‍ക്കെതിരെ പ്രതിഷേധിക്കേണ്ടിടത്ത് പ്രതിഷേധിക്കുമെന്നും പോലീസ് നടപടികള്‍ക്കെതിരെ പ്രതികരിക്കരുതെന്ന എസ്പിയുടെ നിര്‍ദ്ദേശം തളളുന്നതായും പ്രസ്താവനയില്‍ പറയുന്നു. പൊതുസ്ഥലങ്ങളിലെ പ്രചാരണ സാമഗ്രികള്‍ ഒഴിവാക്കണമെന്ന പോലീസിന്റെ നിര്‍ദ്ദേശവും അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് പാര്‍ട്ടി പത്രക്കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് സമയത്ത് അക്രമസംഭവങ്ങള്‍ ഉണ്ടായാല്‍ സ്ഥാനാര്‍ത്ഥിക്കെതിരെ കേസെടുക്കുമെന്ന ജില്ലാപോലീസിന്റെ സര്‍ക്കുലര്‍ പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചിരുന്ന കാര്യം പുതിയ കത്തിന്റെ കാര്യത്തിലും ഓര്‍മ്മിപ്പിക്കുകയാണെന്നും പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പോലീസിന്റെ ന്യായമായ നടപടികളെ മാത്രമേ അംഗീകരിക്കാനാവൂയെന്നും പ്രസ്താവനയില്‍ പറഞ്ഞിട്ടുണ്ട്.
ജില്ലയില്‍ സമാധാനശ്രമങ്ങള്‍ നടത്തുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനകള്‍ക്കും ജില്ലാ ഭരണകൂടവും ജില്ലാ പോലീസും നടത്തുന്ന സമാധാനശ്രമങ്ങള്ക്കെതിരായ സിപിഎം നീക്കത്തില്‍ ദുരൂഹതയുയര്‍ന്നിട്ടുണ്ട്. ഒരു ഭാഗത്ത് സമാധാന യോഗം വിളിച്ചു കൂട്ടുകയും മറുഭാഗത്ത് പോലീസിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും തീരുമാനങ്ങളെ എതിര്‍ക്കുകയും ചെയ്യുന്ന സിപിഎം ജില്ലാ നേതൃത്വത്തിന്റെ നടപടിക്കെതിരെയാണ് പ്രതിഷേധം ഉയര്‍ന്നിട്ടുള്ളത്. മാത്രമല്ല തിങ്കളാഴ്ച നടന്ന ജില്ലാതല സമാധാനയോഗത്തില്‍ നിന്നും ജില്ലാ സെക്രട്ടറിയുള്‍പ്പെടെയുളള നേതാക്കള്‍ വിട്ടുനിന്നതും ഇപ്പോള്‍ സര്‍ക്കാറിന്റെ ഭാഗമായ ജില്ലാ ഭരണകൂടത്തിന്റെയും പോലീസിന്റെയും തീരുമാനങ്ങളേയും എതിര്‍ക്കുന്നതും കൂട്ടിവായിക്കുമ്പോള്‍ ജില്ലയിലെ സമാധാന കാര്യത്തില്‍ സിപിഎമ്മിന്റെ ആത്മാര്‍ത്ഥയാണ് ചോദ്യം ചെയ്യപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: