കണ്ണൂര്‍: ഏറെ അപകടസാധ്യതയുള്ളതും സര്‍ക്കാരില്‍നിന്ന് യാതൊരു ആനുകൂല്യങ്ങളും ലഭിക്കാത്തവരുമായ തെങ്ങ് കയറ്റ തൊഴിലാളികളുടെ ജോലി സുരക്ഷിതത്വം ഉറപ്പ്വരുത്തുവാനും തൊഴിലാളികളുടെ കുടുംബഭദ്രതക്കു വേണ്ടി സര്‍ക്കാര്‍ ഉടന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് കേരള തെങ്ങ്കയറ്റ തൊഴിലാളി യൂണിയന് സംസ്ഥാന പ്രസിഡണ്ട് എം.ഉണ്ണികൃഷ്ണന് ആവശ്യപ്പെട്ടു.
തെങ്ങ് കയറ്റ തൊഴിലാളികളെ വിദഗ്ധ തൊഴിലാളികളായി അംഗീകരിച്ച് തൊഴില്‍ നിയമങ്ങള്‍ അനുസരിച്ച് ആനുകൂല്യങ്ങള്‍ അനുവദിക്കുക, തെങ്ങ്കയറ്റ തൊഴിലാളികള്‍ക്ക് ക്ഷേമനിധിയും 55വയസ്സ് കഴിഞ്ഞവര്‍ക്ക് പെന്‍ഷനും അനുവദിക്കുക, ജോലിക്കിടയില്‍ അപകത്തില്‍പ്പെട്ട് മരണമടയുന്ന തൊഴിലാളികളുടെ ആശ്രിതര്‍ക്ക് 5 ലക്ഷം രൂപ മരണാനന്തര ധനസഹായം അനുവദിക്കുക, ജോലിക്കിടയില്‍ അപകടത്തില്‍പ്പെടുന്ന തൊഴിലാളികളുടെ മുഴുവന്‍ ചികിത്സാ ചെലവും സര്‍ക്കാര്‍ വഹിക്കുക, തെങ്ങിന്റെ അരികില്‍ കൂടി കടന്നുപോകുന്ന ഇലക്ട്രിക് ലൈനില്‍ പിവിസി പൈപ്പ് ഘടിപ്പിച്ച് ജോലി സുരക്ഷിതത്വം ഉറപ്പുവരുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള തെങ്ങ്കയറ്റ് തൊഴിലാളി യൂണിയന് കണ്ണൂര്‍ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ കലക്ട്രേറ്റ് പടിക്കല്‍ നടത്തിയ മാര്‍ച്ചും ധര്‍ണ്ണാ സമരവും ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡണ്ട് രാജന് പാത്തിക്കല്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.ടി.ഭാസ്കരന്, ടി.സുധീര്‍കുമാര്‍, ആന വത്സന്, സി.രാഗേഷ്, എന്‍.കെ.സുരേന്ദ്രന്, ഐ.കെ.ബാബു തുടങ്ങിയവര്‍ പ്രസംഗിച്ചു. മഠത്തില്‍ ലക്ഷ്മണന്, ടി.കെ.ദാമോദരന്‍, പാടി ദിനേശന്, ടി.എം.രാജേഷ്, കെ.എം.ജോസഫ്, പി.ജെ.സന്തോഷ്, ബൈജു കുപ്പക്കാട്ട്, പി.വിനോദ്കുമാര്‍, കെ.സുനില്‍കുമാര്‍, എം.രാജന്, സുനില്‍ നടുവില്‍, മഹേഷ് പാപ്പിനിശ്ശേരി തുടങ്ങിയവര്‍ മാര്‍ച്ചിന് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: