എരുമേലി: രണ്ടു പേര് തമ്മിലുള്ള തര്‍ക്കത്തിന്റെ മറവില്‍ മുക്കടയില്‍ ഗ്രന്ഥശാല കത്തിച്ചതിനു പിന്നില്‍ സിപിഎം പ്രാദേശിക നേതാക്കളാണെന്ന് ദ്രാവിഡ കള്‍ച്ചറല്‍ ആന്റ് എഡ്യുക്കേഷണല്‍ സൊസൈറ്റി ഭാരവാഹികള്‍ ആരോപിച്ചു.
കഴിഞ്ഞ ഞായറാഴ്ച രാത്രി 11.30 നാണ് മുക്കട റബ്ബര്‍ ബോര്‍ഡ് ജംങ്ഷനിലുള്ള ഗ്രന്ഥശാല കത്തിച്ചത്. സിപിഎം കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തംഗത്തിന്റെ നേതൃത്വത്തിലെത്തിയ നാലംഗ സംഘം തലേദിവസം നടന്ന തര്‍ക്കത്തിന്റെ പേരില്‍ ഭീഷണിപ്പെടുത്തുകയും പിറ്റേ ദിവസം രാത്രിയില്‍ സംഘടിച്ചെത്തി ഗ്രന്ഥശാല കത്തിക്കുകയുമായിരുന്നുവെന്നും സൊസൈറ്റി വൈസ്. പ്രസിഡന്റ് പനഋഷിരാജ്, സെക്രട്ടറി പി.എസ്. പ്രേമനാഥ് ജീവരാജ്, ട്രഷറര്‍ സനാധനരാജ് എന്നിവര്‍ പറഞ്ഞു.
ഗ്രന്ഥശാലക്കുള്ളിലുണ്ടായിരുന്ന അലമാരി, 15 കസേരകള്‍, മറ്റ് ഫര്‍ണ്ണീച്ചറുകള്‍, 250ലധികം പുസ്തകങ്ങള്‍, ഓഫീസ് രേഖകള്‍, നിരവധി ബുക്കുകള്‍, ഡോ. ബി.ആര്. അംബേദ്കര്‍, അയ്യന്‍ങ്കാളി യജമാന്, പൊയ്കയില്‍ അപ്പച്ചന്, എന്നിവരുടെ അമൂല്യമായ ഛായാചിത്രങ്ങള്‍, മാസികകള്‍, ചരിത്ര പുസ്തകങ്ങള്‍ അടക്കമാണ് ഇവര്‍ കത്തിച്ചതെന്നും ഭാരവാഹികള്‍ പറഞ്ഞു. മൂന്നു വര്‍ഷം മുമ്പ് ഗ്രന്ഥശാല സ്ഥാപിച്ചതു മുതല്‍ തങ്ങള്‍ക്കെതിരെ ഭീഷണികളും മറ്റും നടക്കുകയാണ്. അധികാരത്തിന്റെ തണലില്‍ സിപിഎം പ്രാദേശിക പാര്‍ട്ടി നേതാക്കള്‍ കാട്ടുന്ന അക്രമത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മണിമല പോലീസിലും പരാതി നല്‍കിയിട്ടുണ്ടെന്നും നേതാക്കള്‍ പറഞ്ഞു. എന്നാല്‍ ഗ്രന്ഥശാല കത്തിച്ച സംഭവത്തില്‍ യാതൊരുവിധ പങ്കുമില്ലെന്നും, ഓട്ടോ ഡ്രൈവറായ തന്റെ സഹോദരനെ മര്‍ദ്ദിച്ച കേസിനു പകരം ഗ്രന്ഥശാല കത്തിച്ച് കേസ് ഉണ്ടാക്കുകയാണന്നും ബ്ലോക്ക് പഞ്ചായത്തംഗം ജെയിംസ് പി. സൈമണ്‍ പറഞ്ഞു.
ഗ്രന്ഥശാല കത്തിച്ച സംഭവത്തില്‍ പരാതി ലഭിച്ചിട്ടുണ്ടന്നും അന്വേഷണം നടക്കുകയാണന്നും മണിമല സി.ഐ, ഇ. പി. റജി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: