തൃശൂര്‍: ചന്ദ്രബോസ് കൊലക്കേസിലെ പ്രതി മുഹമ്മദ് നിസാമിനെ ജയിലില്‍ നിന്ന് പുറത്തേക്ക് കൊണ്ടുപോകാന്‍ പോലീസുകാര്‍ മടിക്കുന്നു. ബെംഗളൂരുവിലേക്കും മറ്റും കൊണ്ടുപോകാന്‍ പ്രത്യേക വാഹന സൗകര്യവും കൂടുതല്‍ പോലീസിനേയും ഏര്‍പ്പെടുത്തണമെന്ന ആവശ്യവും ഉയര്‍ന്നു. എന്നാല്‍, ഇതിന് പലവിധത്തിലുള്ള നിയമ തടസങ്ങളുണ്ടെന്ന് ഉന്നതര്‍ പറയുന്നു.
നിസാമിനെ കൊണ്ടുപോകുമ്പോള്‍ അയാളോടൊപ്പം സുഹൃത്തുക്കളും അനുയായികളും ഉണ്ടാവുക പതിവ്. ഇവരില്‍ നിന്ന് ഭീഷണിയും സമ്മര്‍ദ്ദങ്ങളും ഉണ്ടാകുന്നതായി പോലീസുകാര്‍ പറഞ്ഞിട്ടുണ്ട്. ഇവ അതിജീവിച്ച് ലക്ഷ്യസ്ഥാനത്തെത്തി തിരിച്ച് ജയിലില്‍ എത്തിക്കുക കടുത്ത വെല്ലുവിളിയാണ്. ജീവനില്‍ യാതൊരുവിധ സുരക്ഷിതത്വവും ഇല്ല.
തൃശൂരിലിരിക്കെ നിസാമിനൊപ്പം ബെംഗളൂരുവിലേക്ക് പോയ പോലീസുകാര്‍ അന്ന് ഉന്നതങ്ങളില്‍ നിന്നുള്ളവരുടെ സഹായംകൊണ്ടാണ് നടപടികളില്‍ നിന്ന് രക്ഷപ്പെട്ടത്. എന്നാല്‍, കണ്ണൂരില്‍ നിന്ന് ബെംഗളൂരുവിലേക്ക് പോയ പോലീസുകാര്‍ ശിക്ഷക്ക് വിധേയരായി. നിസാമിനൊപ്പം എന്തിനും തയ്യാറായ ഒരുകൂട്ടം സംഘം ഉണ്ടാകുന്നു എന്നതാണ് കാവല്‍ പോകുന്ന പോലീസുകാരെ ആശങ്കയിലാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: