ബെംഗളൂരു: തിരുനല്‍വേലിയില്‍ പിടിയിലായ തൊടുപുഴ സ്വദേശിയായ ഐഎസ് ഭീകരന് സുബ്ഹാനി ഹാജ മൊയ്തീന് മുംബൈ ഭീകരാക്രമണക്കേസ് പ്രതിയുമായും ബന്ധം. എന്‍ഐഎയുടെ ചോദ്യം ചെയ്യലില്‍ വെളിവായതാണിത്. ഭീകരാക്രമണക്കേസിലെ പ്രതിയും പാക്ക് പൗരനുമായ ഘാനി ഉസ്മാനുമായി തനിക്ക് അടുത്ത ബന്ധമുണ്ടെന്നാണ് ഇയാള്‍ സമ്മതിച്ചു. ലഷ്ക്കര്‍ ഇ തൊയ്ബയുടെ ബോംബ് നിര്‍മ്മാതാവാണ് ഘാനി.
ഇറാഖിലെ ഐഎസ് നേതാക്കളുമായി ബന്ധപ്പെടാന്‍ ഭാഷ പലപ്പോഴും തടസമായെങ്കിലും ഉസ്മാനുമായി ആ തടസം ഉണ്ടായിരുന്നില്ല. ഞങ്ങള്‍ ഒരേ ഭാഷയാണ് സംസാരിച്ചത്. (ഹിന്ദിയാകാമെന്ന് സൂചന). ഇത്രയും സമ്മതിച്ചെങ്കിലും മുംബൈ ഭീകരാക്രമണത്തില്‍ ഉസ്മാന് എത്രമാത്രം പങ്കുണ്ടെന്ന് ഇയാള്‍ വെളിപ്പെടുത്തിയില്ല. ഐഎസില്‍ പാക്കിസ്ഥാനികളെയും ഭാരതീയരെയും ഒരുപോലെയാണ് പരിഗണിച്ചിരുന്നതെന്നും സുബ്ഹാനി പറഞ്ഞു. വിദേശത്തുനിന്നുള്ള പോരാളികള്‍ക്കാണ് വലിയ പരിഗണന നല്‍കിയിരുന്നത്. അവര്‍ക്ക് സൈബര്‍ കഫേകളിലും നീന്തല്‍ക്കുളത്തിലും ജിംനേഷ്യത്തിലും ഒരു നിയന്ത്രണവും ഉണ്ടായിരുന്നില്ല.
എന്നാല്‍, ഞങ്ങള്‍ക്ക് (പാക്കിസ്ഥാനികള്‍ക്കും ഭാരതീയര്‍ക്കും) നിയമം വേറെയാണ്. സ്വതന്ത്രമായി നടക്കാന്‍ പോലും അനുവാദമുണ്ടായിരുന്നില്ല. നൂറ്റമ്പതോളം വിദേശീയരാണ് ഉണ്ടായിരുന്നത്. അവര്‍ക്കായിരുന്നു മുന്‍ഗണന, യുദ്ധത്തില്‍ പോലും. എല്ലാവര്ക്കും പരിശീലനം ലഭിച്ചു. പക്ഷെ, ഞങ്ങളെ യുദ്ധത്തിന് അയച്ചില്ല. ചോദിച്ചാല്‍ സമയം വരുമ്പോള്‍ വിടുമെന്നായിരുന്നു മറുപടി, സുബ്ഹാനി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: