തിരുവനന്തപുരം: തകരാര്‍ പരിഹരിക്കുന്ന കാര്യത്തില്‍ കെഎസ്ഇബി ജീവനക്കാരുടെ പെരുമാറ്റം പരമകഷ്ടമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കെഎസ്ഇബിയില്‍ നടപ്പിലാക്കുന്ന വിവിധ ആധുനിക വിവിരസാങ്കേതിക പദ്ധതികളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കെസിഇബി പ്രാദേശിക ഓഫീസുകളിലേക്ക് വിളിച്ചാല്‍ പലപ്പോഴും ഫോണെടുക്കാറില്ല. വിദേശ രാജ്യങ്ങളില്‍ മൂന്ന് ബെല്ലിനകം ഫോണെടുക്കുകയും പരാതി യുദ്ധസന്നാഹത്തോടെ പരിഹരിക്കുകയും ചെയ്യും. ഇവിടെ കാര്യങ്ങള്‍ പരമ കഷ്ടമാണ്. അതുകൊണ്ടാണ് പലപ്പോഴും പൊതുജനം ഓഫീസുകളില്‍ കയറി അക്രമിക്കുന്നത്. ആ സമീപനത്തില്‍ മാറ്റം വരുത്തി പരാതികള്‍ തുറന്ന ഹൃദയത്തോടെ സ്വീകരിക്കുവാന്‍ തയ്യാറാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വൈദ്യുതി തടസ്സം ഉപഭോക്താവിനെ മെസ്സേജിലൂടെ മുന്‍കൂട്ടി അറിയിക്കുന്ന ‘ഊര്‍ജ്ജ ദൂത്’, വൈദ്യുത ബില്ലും അടയ്ക്കേണ്ട അവസാനദിവസവും മെയില്‍ വഴിയും എസ്എംഎസ്സായും അറിയിക്കുന്ന ‘ഊര്‍ജ്ജ സൗഹൃദം’, 24 മണിക്കൂര്‍ പരാതി അറിയിക്കുവാനുള്ള 1912 സൗജന്യ ഫോണ്‍, പരാതി പരിഹാരത്തിനും നിര്ദ്ദേശത്തിനുമുള്ള 9496001812 എന്ന നമ്പരിലെ വാട്സാപ്പ് സംവിധാനം എന്നീ പദ്ധതികളാണ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത്.
തകരാര്‍ ഏത് ട്രാന്സ്ഫോമറിനുകീഴിലാണോ ആ പരിധിയിലുള്ള ഉപഭോക്താവിന് എത്രസമയം വൈദ്യുതി തടസ്സമുണ്ടാകുമെന്നും എപ്പോള്‍ വൈദ്യുതി ലഭ്യമാകുമെന്നും ‘ഊര്‍ജ്ജ ദൂത്’ വഴി മെസ്സേജായി ലഭ്യമാകും. വാട്സാപ്പ് നമ്പരിലൂടെ പരാതികളും തകരാറുകളും അവരുടെ ചിത്രങ്ങളും അയക്കാം.
വൈദ്യുതി വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന് അദ്ധ്യക്ഷനായിരുന്നു. പദ്ധതികള്‍ സമയബന്ധിതമായി നടപ്പിലാക്കാനാകുന്നില്ലെന്ന് വകുപ്പ് മന്ത്രി കുറ്റപ്പെടുത്തി. കെഎസ്ഇബി സിഎംഡി ഡോ.കെ.ഇളങ്കോവന്, മേയര്‍ വി.കെ.പ്രശാന്ത്, കൗണ്‍സിലര്‍ രമ്യാരമേഷ്, കെഎസ്ഇബി ഡയറക്ടര്‍ ശിവദാസന്‍, ഫിനാന്‍സ് ഡയറക്ട്ര് എന്‍.എസ്.പിള്ള തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: