ആലുവ: ജില്ല ആശുപത്രിയില്‍ ജോലിക്കിടെ മദ്യസേവ നടത്തിയ ലേ ഓഫീസര്‍ എസ്. ഷാജികുമാറിനെ ആരോഗ്യ വകുപ്പ് സെക്രട്ടറി അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തു. ഒക്ടോബര്‍ 21നാണ് ആശുപത്രിയില്‍ വിവാദ സംഭവം അരങ്ങേറിയത്.
ഓഫീസിലിരുന്ന് ലേ ഓഫീസര്‍ മദ്യപിക്കുന്നുവെന്ന വിവരം അറിഞ്ഞ് ഡിവൈഎഫ്ഐ, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെത്തിയപ്പോഴേക്കും ഇയാള്‍ മറ്റൊരാളുടെ ബൈക്കില്‍ കയറി രക്ഷപ്പെട്ടു. തുടര്‍ന്ന് ആശുപത്രി സൂപ്രണ്ട് ഇന്‍ചാര്‍ജിനെ തടഞ്ഞുവച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി.എ. അബ്ദുള്‍ മുത്തലിബ് സ്ഥലത്തെത്തി സമരക്കാരുമായി സംസാരിച്ചാണ് സമരം അവസാനിപ്പിച്ചത്. അടുത്ത ദിവസം ചേര്‍ന്ന ജില്ലാ വികസന സമിതി യോഗത്തില്‍ വിഷയം അബ്ദുള്‍ മുത്തലിബ് ശ്രദ്ധയില്‍പ്പെടുത്തുകയും നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ആരോഗ്യ വകുപ്പ് സെക്രട്ടറിക്ക് ശുപാര്‍ശ ചെയ്യുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇതിന്റെ തുടര്‍ച്ചയായിട്ടാണ് തിങ്കളാഴ്ച്ച വൈകിട്ട് സസ്പെന്ഷന് നോട്ടീസ് ഇറങ്ങിയത്. ഇന്നലെ രാവിലെ വിവാദ ഓഫീസര്‍ ഉത്തരവ് കൈപ്പറ്റി.
മദ്യസേവയറിഞ്ഞ് പ്രതിഷേധക്കാരെത്തിയപ്പോഴേക്കും വിവാദഉദേ്യാഗസ്ഥന് ഹാജര്‍ ബുക്കില്‍ ഒപ്പിടാതെ മുങ്ങിയെങ്കിലും ഓഫീസിലെത്തിയതിന് തെളിവ് അവശേഷിച്ചിരുന്നു. മറ്റൊരു ജീവനക്കാരന്റെ സ്ഥലം മാറ്റ ഫോറത്തില്‍ സംഭവ ദിവസം രാവിലെ ഇയ്യാള് ഒപ്പിട്ടതാണ് തെളിവായത്. ജീവനക്കാരുടെ ശമ്പള ബില്‍ മാറാതെ കാലതാമസം വരുത്തിയതില്‍ ഈ ഉദേ്യാഗസ്ഥനെതിരെ പ്രതിഷേധമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: