തിരുവനന്തപുരം: കേരള സര്‍വകലാശാലയുടെ കാര്യവട്ടം ഹോസ്റ്റലില്‍ അന്യസംസ്ഥാന പട്ടികവിഭാഗ വിദ്യാര്‍ത്ഥി റാഗിംഗിനിരയായ സംഭവത്തെ സര്‍ക്കാര്‍ ഗൗരവമായി കാണുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില്‍ അറിയിച്ചു. റാഗിംഗ് ഒരു കാരണവശാലും അനുവദിക്കില്ല. കൊല്ലം അഞ്ചാലുംമൂട് പോലീസ് സ്റ്റേഷനില്‍ ദളിത് യുവാക്കള്‍ മര്‍ദ്ദനത്തിനിരയായെന്ന ആക്ഷേപം അന്വേഷിക്കാന്‍ കൊല്ലം എസിപിയെ ചുമതലപ്പെടുത്തി.
അഞ്ചാലുംമൂട് എസ്ഐയെ ഇതിനകം സ്ഥലംമാറ്റിക്കഴിഞ്ഞു. അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചശേഷം കുറ്റക്കാരെന്ന് കണ്ടത്തെുന്ന പോലീസുകാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. പാര്‍ട്ടി വിടുന്നതിന്റെ പേരില്‍ പട്ടികവിഭാഗക്കാരെ അക്രമിക്കുന്ന രീതി സംസ്ഥാനത്ത് ഇല്ല. ദളിത് യുവാക്കള്‍ പീഡനത്തിനിരയാകുന്നത് സംബന്ധിച്ച് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയാണ് സബ്മിഷന് ഉന്നയിച്ചത്.
പത്ര ഏജന്റുമാര്‍ക്കും വിതരണക്കാര്‍ക്കും അസംഘടിതര്ക്കായുളള സാമൂഹിക സുരക്ഷാ ബോര്‍ഡില്‍ അംഗത്വമെടുത്ത്് ആനുകൂല്യങ്ങള്‍ നേടാം.
ഇതര ക്ഷേമനിധികളെ അപേക്ഷിച്ച് ഈ ബോര്‍ഡില്‍ നിന്ന് കൂടുതല്‍ ആനുകൂല്യങ്ങള്‍ നേടാനാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: